അസമയത്ത് വീട്ടിലെത്തിയ പോലീസിനെതിരെ വീട്ടമ്മ;വീട്ടമ്മയുടെ പരാതി പ്രകാരം പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
പുല്‍പ്പള്ളി: അര്‍ധരാത്രിയില്‍ മഫ്ത്തിയില്‍ മറ്റൊരു സ്റ്റേഷന്‍ പരിധിയിലെ അപരിചതമായ വീട്ടിലെത്തിയ എസ്.ഐ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്കു സസ്പെന്‍ഷന്‍. പുല്‍പ്പള്ളി എസ്.ഐ കെ.എസ്. ജിതേഷ്, എ.എസ്.ഐ തങ്കച്ചന്‍, സി.പി.ഒ എന്‍.ശിഹാബ്, ഡ്രൈവര്‍ സനീഷ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. തിരുനെല്ലി സ്റ്റേഷന്‍ പരിധിയിലെ അപ്പപ്പാറയിലുള്ള സ്ത്രീയുടെ വീട്ടിലാണ് എസ്.ഐയും സംഘവും എത്തിയത്. വാതിലില്‍ തട്ടി വിളിച്ചശേഷം വീട്ടില്‍ ചെന്നതിന്റെ ഔദ്യോഗിക ഉദ്ദേശം വ്യക്തമാക്കാതെ പോലീസുകാര്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതായി വീട്ടമ്മ തിരുനെല്ലി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചീട്ടുകളി സംഘത്തിലെ പ്രധാനിയെ തപ്പിയിറങ്ങിയപ്പോള്‍ വീടുമാറി കയറുകയായിരുന്നുവെന്നുവെന്നാണ് പോലീസില്‍ നിന്നും അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.
ചേകാടിയില്‍ പുല്‍പള്ളി സ്റ്റേഷനിലെ പോലീസുകാരന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്തശേഷം മെയ് എട്ടിനു അര്‍ധരാത്രിയിലാണ് പോലീസ് സംഘം പ്രസ്തുത വീട്ടിലെത്തിയത്. വീട്ടമ്മയുടെ പരാതി ശ്രദ്ധയില്‍പ്പെട്ട ജില്ലാ പോലീസ് മേധാവി പ്രാഥമികാന്വേഷണത്തിനുശേഷം ഡി.ഐ.ജിക്കു റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍