ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണം നീക്കി
മകരവിളക്കിന് തൊട്ടടുത്ത ദിവസങ്ങളില്‍ സന്നിധാനത്ത് നിന്ന് ഭക്തരെ നിര്‍ബന്ധിച്ച് മലയിറക്കില്ലെന്ന് ദേവസ്വം ബോര്‍ഡ്. ഒന്നര ലക്ഷം പേരെയാണ് ഇത്തവണ മകരവിളക്കിന് പ്രതീക്ഷിക്കുന്നത്. വെര്‍ച്ചല്‍ ക്യൂ ബുക്കിംഗിന്റെ പരിധി ഉയര്‍ത്തേണ്ട എന്നാണ് തീരുമാനം.സന്നിധാനം പാണ്ടിത്താവളം അന്നദാന മണ്ഡപത്തിന് മുകളിലത്തെ നില എന്നിവിടങ്ങളാണ് ശബരിമലയില്‍ മകരജ്യോതി ദര്‍ശനത്തിന് ഭക്തരെ അനുവദിക്കുക. പമ്പയില്‍ പ്രധാന വ്യൂ പോയിന്റ് ആയ ഹില്‍ ടോപ്പില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. എന്നാല്‍ പുല്ലുമേടില്‍ ഇത്തവണ തീര്‍ത്ഥാടകരെ അനുവദിക്കില്ല. വെര്‍ച്ചല്‍ ക്യൂ ബുക്കിംഗില്‍ സ്ലോട്ടുകള്‍ ബാക്കിയാവുന്നതിനാല്‍ ഇനി പരിധി ഉയര്‍ത്തേണ്ട എന്നാണ് തീരുമാനം.
പരിശോധന കേന്ദ്രങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. മകരവിളക്കിനു ശേഷം മലയാളികളായ തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുമെന്നാണ് കണക്കുകൂട്ടല്‍. മകരവിളക്ക് ഉത്സവത്തിന് നട തുറന്ന് ഒമ്പത് ദിവസം പിന്നിടുമ്പോള്‍ 14.64 ലക്ഷം പേര്‍ മല ചവിട്ടി. സീസണിലെ ആകെ വരുമാനം 114 കോടി കടന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍