കുറുക്കന്‍മൂലയില്‍ കടുവ ഭീതി ഒഴിയുന്നില്ല:വനം വകുപ്പ് ജീവനക്കാര്‍ വ്യാപക തിരച്ചില്‍ നടത്തി
മാനന്തവാടി: അടുത്തടുത്ത ദിവസങ്ങളില്‍ കടുവ വളര്‍ത്ത് മൃഗങ്ങളെ കൊല്ലുകയും, പ്രദേശത്ത് ഭീതി വിതയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ വനം വകുപ്പ് ജീവനക്കാര്‍ കുറുക്കന്‍മൂലയില്‍ വ്യാപക തിരച്ചില്‍ നടത്തി. ബേഗൂര്‍ റെയ്ഞ്ചര്‍ കെ രാകേഷ്, മാനന്തവാടി റെയ്ഞ്ച് ഓഫീസര്‍ രമ്യ രാഘവന്‍, പേര്യ റെയ്ഞ്ച് ഓഫീസര്‍ സജീവ് എം പി എന്നിവരുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘം ഉള്‍പ്പെടെ 50 ഓളം പേരാണ് കുറുക്കന്‍മൂലയിലെ വനപ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തിയത്. അതേ സമയം കൂട് സ്ഥാപിക്കാന്‍ അനുമതി ലഭിക്കാനായി ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഎഫ്ഒ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
കഴിഞ്ഞ ദിവസം സ്ഥാപിച്ച ക്യാമറകളിലൊന്നും തന്നെ കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല. എന്നാല്‍ ചിലയിടങ്ങളില്‍ വ്യക്തമായ കാല്‍പ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ ജനങ്ങളുടെ ഭീതീ അകറ്റാന്‍ കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നും വനാതിര്‍ത്തി കളില്‍ 9 തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും ഡിവിഷന്‍ കൗണ്‍സിലര്‍ ആലീസ് സി സില്‍ പറഞ്ഞു. നോര്‍ത്ത് വയനാട് ഡി എഫ് ഒ രമേശ് ബിഷ്‌ണോ യുടെ അധ്യക്ഷതയില്‍ പ്രദേശത്ത് യോഗം ചേര്‍ന്ന് കൂട് സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താനും തീരുമാനിച്ചു.കൂടുതല്‍ ക്യാമറകളും സ്ഥാപിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍