വന്യമൃഗ ശല്യം: പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരം: എന്‍.ഡി.അപ്പച്ചന്
മാനന്തവാടി: കുറുക്കന് മൂലയില്‍ കടുവ നിരന്തരം വളര്‍ത്തു മൃഗങ്ങളെ കൊന്ന് തിന്നുന്നത് പതിവാകുന്ന പശ്ചാത്തലത്തില്‍ ഡി സി സി പ്രസിഡണ്ട് എന്‍.ഡി.അപ്പച്ചന് സ്ഥലം സന്ദര്‍ശിച്ച് പ്രദേശവാസികളുമായി ചര്‍ച്ച നടത്തി.കടുവ ശല്യത്തില്‍ നാട്ടുകാര്‍ ഭീതിയിലാണ് കഴിയുന്നതെന്നും രാത്രി കാലങ്ങളില്‍ ജനങ്ങള്‍ക്ക് ഉറക്കമില്ലാതായും വിഷയത്തിന്റെ ഗൗരവം ഡി.എഫ്.ഒ യുമായി സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. വിഷയം വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാത്രി 50 ഓളം വനം വകുപ്പ് ജീവനക്കാര്‍ സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യാനും, കൂട് വെക്കാനും വനം വകുപ്പ് മന്ത്രി നിര്‍ദ്ദേശം കൊടുത്തു. നാളെ കടുവ ശല്യം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് വനം വകുപ്പ് മന്ത്രി തന്നെ ഫോണില്‍ വിളിച്ച് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാട്ടിക്കുളത്തെ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസ് ഉപരോധത്തില്‍ നിന്ന് പിന്മാറിയതെന്നും നാളെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജീവനും, സ്വത്തിനും ശല്യമാകുന്ന വന്യ മൃഗ ശല്യത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് ശക്തമായ സമരം തുടങ്ങുമെന്നും എന്‍.ഡി.അപ്പച്ചന് പറഞ്ഞു. പി.കെ.ജയലക്ഷ്മി, അഡ്വ.എന്‍.കെ.വര്‍ഗ്ഗീസ്, പി.വി. ജോര്‍ജ്ജ്, എ.എം.നിശാന്ത്, ജേക്കബ് സെബാസ്റ്റ്യന്‍, ആലീസ് സിസില്‍, സതീശന് പുളിമൂട്, സണ്ണി ചാലില്‍, സുശോഭ് ചെറു കുമ്പം, സി.കെ.രത്നവല്ലി, ജോഷിന്ത് കാട്ടിക്കുളം, ലേഖാ രാജീവന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍