എസ്.ഡി.പി.ഐ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രിത കൊലപാതകങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കേരളം കനത്ത വില നല്‍കേണ്ടിവരും: പ്രഫുല്‍ കൃഷ്ണ
കല്‍പ്പറ്റ: എസ്.ഡി.പി.ഐ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രിത കൊലപാതകങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കേരളം കനത്ത വില നല്‍കേണ്ടിവരുമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ. ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചു എന്ന ഒറ്റക്കാരണത്താല്‍ പാലക്കാട് സഞ്ജിത്തിന്റെയും ചാവക്കാട് ബിജുവിനെയും യാതൊരു പ്രകോപനവുമില്ലാതെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം പിണറായി സര്‍ക്കാര്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത് എന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രഫുല്‍ കൃഷ്ണ.കേരള പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തി ഇല്ലാത്തതിനാലും സിപിഎം എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് കൂട്ടുകെട്ടില്‍ കുറ്റവാളികളെ സംരക്ഷിക്കുന്നത് വ്യക്തമായ സാഹചര്യത്തില്‍ അന്വേഷണം എന്‍ഐഎക്ക് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കുന്ന ബോധപൂര്‍വമായ ശ്രമമാണ് ഹലാല്‍ ഹോട്ടലുകളും ഹലാല്‍ ഷോപ്പുകളും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഹലാല്‍ ഫെസ്റ്റ് നടത്തി ഡിവൈഎഫ്‌ഐ ഹലാലിനെ വെള്ളപൂശുക യാണെന്നും അദ്ദേഹം പറഞ്ഞു. ഇത് അപകടകരമായ സൂചനയാണെന്നും ഇതിനെ ശക്തമായി പ്രതിരോധിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജില്ലാ പ്രസിഡന്റ് കെ പി മധു അധ്യക്ഷത വഹിച്ച യോഗത്തില്‍ മുകുന്ദന്‍ പള്ളിയറ, കെ ശ്രീനിവാസന്‍, കെ മോഹന്‍ദാസ്, ഈ പി ശിവദാസന്‍ മാസ്റ്റര്‍, ഈ മാധവന്‍, പ്രശാന്ത് മല വയല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.വില്‍ഫ്രഡ് ജോസ്, പി എം അരവിന്ദന്‍, കെ ഡി ഷാജി ദാസ്, കണ്ണന്‍ കണിയാരം, ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍,അഖില്‍ പ്രേം സിന്ധു ഐരീവീട്ടില്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍