മാനന്തവാടിയിലെ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യവിഭാഗം പരിശോധന നടത്തി.
മാനന്തവാടി: മാനന്തവാടി നഗരസഭാ പ്രദേശത്തെ 20 ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യവിഭാഗം പരിശോധന നടത്തി. ചില സ്ഥാപനങ്ങളില്‍ നിന്നും പഴകിയതും, ഉപയോഗശൂന്യവുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. ഉപയോഗ്യക്ഷമമല്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധന നടത്തിയ ഹോട്ടല്‍ ഉടമകള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നും അജൈവമാലിന്യങ്ങള്‍ തരംതിരിച്ച് ഹരിതകര്‍മ്മസേനയ്ക്ക് നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. അടുക്കളപരിസരം, ഭക്ഷണം കഴിക്കുന്ന സ്ഥലത്തെ ശുചിത്വം, ജൈവ അജൈവ മാലിന്യശേഖരണം സംസ്‌കരണം ശുചിത്വശീലങ്ങള്‍, പ്ലാസ്റ്റിക് അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനയ്ക്ക് നല്‍കുന്നതിന്റെ ആവശ്യകത, മാലിന്യങ്ങള്‍ കത്തിക്കുന്നതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, ഭക്ഷണം പാകം ചെയ്യുന്നതുമുതല്‍ കൈകാര്യം ചെയ്യുന്നതുവരെ ശ്രദ്ധിക്കേണ്ട ആരോഗ്യ ശുചിത്വശീലങ്ങള്‍, ഫ്രീസറിലും മറ്റും ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ നിര്‍ദ്ദേശം നല്‍കി. പരിശോധനയില്‍ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ എം സജി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അജിത്ത് എസ്, കുമാരി സിമി വി എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍