മുള ബസാറുമായി ബാംബു കോര്‍പ്പറേഷന്‍
മാനന്തവാടി: കോവിഡ് കാലത്ത് നേരിട്ട തിരിച്ചടി മറികടക്കുന്നതിനായി ബാംബൂ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മുള കൃഷിയും ബാംബൂ ബസാറും തുടങ്ങാന്‍ തുടങ്ങും. ഈ സാമ്പത്തിക വര്‍ഷം തന്നെ ജില്ലയിലെ മാനന്തവാടി, മൂന്നാര്‍, തേക്കടി, കോതമംഗലം എന്നിവിടങ്ങളില്‍ ബസാര്‍ ആരംഭിക്കും.ആദ്യഘട്ടമായി ആദ്യ ബാംബു ബസാര്‍ കുമരകത്ത് ആരംഭിച്ചു. ടൂറിസം കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ബാംബൂ ബസാര്‍ ആരംഭിക്കുന്നത്. 15 കോടി രൂപ ചിലവിലാണ് സംസ്ഥാനത്ത് ബാംബൂ ബസാര്‍ ഒരുക്കുന്നത്. ബസാര്‍ വഴി മുള കൊണ്ട് നിര്‍മ്മിച്ച വിവിധ ഉത്പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കായി എത്തും. കൂടാതെ, വന വിഭവങ്ങളായ തേന്‍, ധാന്യങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, പച്ചമരുന്നുകള്‍ എന്നിവയുടെ വിപണനവും ഉടന്‍ ആരംഭിക്കും.
ബാംബൂ കോര്‍പ്പറേഷന് ഫലത്തില്‍ 12 കോടി രൂപ വിറ്റുവരവ് ഉണ്ടെങ്കിലും മൂന്നു കോടി രൂപയുടെ പ്രവര്‍ത്തന നഷ്ടമാണ് കോവിഡ് കാലത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് നികത്തി വര്‍ഷം 30 കോടി രൂപയോളം വിറ്റുവരവിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്.മുള ഉത്പന്നങ്ങളുടെ പ്രചരണം കൂടി മുന്‍നിര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഓഫീസ് സ്‌റ്റേഷനറികള്‍ മുള കൊണ്ട് ഉള്ളതാകണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരം ഓഫീസുകളിലും ഉത്പന്നങ്ങള്‍ ലഭ്യമാക്കി വരികയാണ്.ബാംബു ബസാര്‍ ആരംഭിക്കുന്നതോടെ മാനന്തവാടി വള്ളിയൂര്‍ക്കാവ് ബാംബൂ കോര്‍പ്പറേഷന്റെ ഫീഡര്‍ യൂണിറ്റിന്റെ പ്രതിസന്ധികള്‍ ഇതോടൊ മറികടക്കാന്‍ കഴിയും.പ്രധാനമായും ഇവിടെ ഫര്‍ണിച്ചര്‍ നിര്‍മ്മാണമാണ് നടക്കുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍