സര്,മാഡം വിളി ഒഴിവാക്കി എടവക ഗ്രാമപഞ്ചായത്തും
എടവക : സേവനം ഔദാര്യമല്ല, അവകാശമാണ് എന്ന ലക്ഷ്യം സാധൂകരിക്കുന്നതിനും കൂടുതല്‍ ജനസൗഹൃദമാക്കുന്നതിന്റെയും ഭാഗമായി എടവക ഗ്രാമ പഞ്ചായത്തില്‍ ഇനി മുതല്‍ ജനപ്രതിനിധികളേയൊ, ഉദ്യോഗസ്ഥരേയൊ സാര്‍ / മാഡം എന്ന് വിളിക്കുകയോ അപേക്ഷകളിന്മേല് അത്തരം അഭിസംബോധന രേഖപ്പെടുത്തുകയോ ചെയ്യേണ്ടതില്ലെന്ന പ്രമേയം ഭരണ സമിതി യോഗത്തില്‍ ഏകകണ്ഠമായി പാസാക്കി. ഭരണ സമിതി യോഗത്തില്‍ പ്രസിഡണ്ട് എച്ച് ബി.പ്രദീപ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സി.എം.സന്തോഷ് അനുവാദകനായും വിനോദ് തോട്ടത്തില്‍ അവതാരകനായും അവതരിപ്പിച്ച പ്രമേയത്തില്‍ വഹിക്കുന്ന പദവിയുടെ കൂടെ പ്രിയപ്പെട്ട എന്നു കൂടി ചേര്‍ത്ത് അപേക്ഷ സമര്‍പ്പിക്കാമെന്നും തീരുമാനിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത് വൈസ് പ്രസിഡണ്ട് ജെംസീറ ഷിഹാബ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജോര്‍ജ് പടകൂട്ടില്‍, ജെന്‍സി ബിനോയി , ഷിഹാബ് അയാത്ത് സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍