മുഖ്യമന്ത്രി പിണറായി വിജയന് വാക്കുപാലിക്കണം: ബി.എം.എസ്
മാനന്തവാടി: മുഖ്യമന്ത്രി പിണറായി വിജയന് 2021 ജൂണ്‍ മാസത്തില്‍ കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്ക്കരണം നടത്തുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതു വരെ അത് നടപ്പിലായിട്ടില്ലെന്നും ആയതിനാല്‍ മുഖ്യമന്ത്രി വാക്കുപാലിക്കമെന്നും ബി.എം.എസ് ആവശ്യപ്പെട്ടു ശമ്പളപരിഷ്ക്കരണം ഉടന്‍ നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ച് കെഎസ്ടി എംപ്ലോയിസ് സംഘ് സംസ്ഥാനവ്യാപകമായി കെഎസ്ആര്‍ടിസിയിലെ എല്ലാ ഡിപ്പോകളിലും ഏകദിന ഉപവാസം നടത്തിന്നതിന്റെ ഭാഗമായി മാനന്തവാടി ഡിപ്പോയില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസം കെഎസ്ടി എംപ്ലോയിസ് സംഘ് ജില്ലാ പ്രസിഡന്റ് സന്തോഷ് ജി നായര്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ടിസിയില്‍ കെ സ്വിഫ്റ്റ് നടപ്പാക്കിക്കൊണ്ടുള്ള സ്വകാര്യവത്ക്കരണം ഡിപ്പാര്‍ട്ട്മെന്റിനെ തന്നെ ഇല്ലാതാക്കുന്ന അവസ്ഥവരുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയിലെ തൊഴിലാളികള്‍ 2011 ലെ ശമ്പളത്തിനാണ് ഇപ്പോഴും തൊഴില്‍ ചെയ്യുന്നത്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും പതിനൊന്നാം ശമ്പളക്കമ്മീഷന് പ്രകാരമുള്ള ശമ്പളം വാങ്ങുമ്പോള്‍ ഒമ്പതാം കമ്മീഷന് പ്രകാരമുള്ള ശമ്പളമാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. യൂണിറ്റ് പ്രസിഡന്റ് എം.കെ. രൂപേഷ് അധ്യക്ഷത വഹിച്ചു. കെഎസ്ടി എംപ്ലോയീസ് സംഘ് കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ. വിനയന് മുഖ്യ പ്രഭാഷണം നടത്തി. ബി എം എസ്സ് ജില്ലാ സെക്രട്ടറി ഹരിദാസന്.കെ.തയ്യില്‍, എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി വി.പി. ബ്രിജേഷ്, സനില്‍കുമാര്‍.സി.എ, ശ്രീദേവി കാട്ടിക്കുളം, സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍