കണ്ണിന് കുളിര്‍മയേകി സഹസ്രദളപത്മം വിരിഞ്ഞു
ബത്തേരി: അപൂര്‍വമായി മാത്രം കണ്ടുവരുന്ന സഹസ്രദളപത്മം അഥവാ ആയിരം ഇതളുകളുള്ള താമര വയനാടന്‍ മണ്ണില്‍ പൂവിട്ടു. സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടി ചിറക്കമ്പത്ത് ഇല്ലം സൂരജ് പുരുഷോത്തമന്റെ വീട്ടുമുറ്റത്താണ് ഈ അപൂര്‍വ കാഴ്ച വിരിഞ്ഞത്. പുരാണങ്ങളിലും മറ്റും കേട്ട് പരിചയമുള്ള ഈ പുഷ്പം കേരളത്തില്‍ വിരിയുന്നത് അപൂര്‍വ്വമാണ്. ബി.എസ് .സി അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥിയായ സൂരജ് ഈ വര്‍ഷം ഏപ്രിലിലാണ് താമര നടുന്നത്. ജൂലൈ മൂന്നിന് മൊട്ടിട്ടു. വിസ്മയ കാഴ്ച സമ്മാനിക്കുന്ന താമര വിരിയിച്ചതിന്റെ സന്തോഷത്തിലാണ് സൂരജ്. തന്റെ നാലര ഏക്കര്‍ സ്ഥലത്ത് വിവിധതരം പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയും സൂരജ് കൃഷി ചെയ്യുന്നുണ്ട്. അവോക്കാഡോ, ലിച്ചി, പാഷന്‍ ഫ്രൂട്ട് തുടങ്ങിയ പഴങ്ങള്‍ കൃഷി ചെയ്യുന്നത് തികച്ചും ജൈവ രീതികള്‍ മാത്രം അവലംബിച്ചാണ്. കീടനാശിനികളുടെ ഉപയോഗവും അതിന്റെ പരിണിത ഫലങ്ങളെയും പറ്റി നല്ല ബോധ്യമുണ്ട് സൂരജിന്. കീടനാശിനി ഉപയോഗത്തിനെതിരെ അവബോധ ക്ലാസുകള്‍ നടത്തുകയും ജൈവ കൃഷിയെ പ്രാേത്സാഹിപ്പിക്കുകയും ചെയ്യുന്ന യുവ കര്‍ഷകന്‍ ഏവര്‍ക്കും മാതൃകയാണ്. ചിറക്കമ്പത്ത് ഇല്ലം സുരേഷ് നമ്പൂതിരിയാണ് അച്ഛന്‍, അമ്മ ഉഷ. സഹോദരി സൂര്യ പാര്‍വ്വതി
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍