പുറത്താക്കിയ നടപടി ശരിവച്ച് വത്തിക്കാനിലെ വൈദിക കോടതി: ;വ്യാജവാര്‍ത്തയെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍
മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സന്ന്യാസി സമൂഹത്തില്‍നിന്നും പുറത്താക്കിയ നടപടി ശരിവച്ച് വത്തിക്കാന്‍. വത്തിക്കാനിലെ സഭാ കോടതിയാണ് സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ തള്ളിയത്. അപ്പൊസ് തോലിക് സെന്യൂര എന്ന വത്തിക്കാനിലെ വൈദിക കോടതിയാണ് ലൂസി കളപ്പുരയ്ക്കലിന്റെ അപ്പീല്‍ തള്ളിയത്. സഭാ കാര്യങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കുന്ന വത്തിക്കാനിലെ ഉന്നത വൈദിക കോടതിയാണ് അപ്പൊസ് തോലിക് സെന്യൂര. പുറത്താക്കല്‍ നടപടി ശരിവെച്ച് വത്തിക്കാനില്‍ നിന്ന് കത്ത് വന്നുവെന്നത് വ്യാജപ്രചരണമാണെന്ന് സംശയമുണ്ടെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ .തന്റെ ഭാഗം വത്തിക്കാന്‍ കോടതി കേട്ടിട്ടില്ല.അവിടെ തനിക്ക് വക്കീലുണ്ട്.വാദം തുടങ്ങിയില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.ഇന്ത്യന്‍ കോടതി നിയമങ്ങള്‍ എന്തു പറയുന്നു അത് അനുസരിക്കും.മഠം വിടണമെന്ന എഫ്.സി.സി യുടെ കത്ത് അംഗീകരിക്കില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.
സഭാ നിയമങ്ങളും സന്യാസ ചട്ടങ്ങളും ലംഘിച്ചു എന്നതിന്റെ പേരിലായിരുന്നു ലൂസി കളപ്പുരയ്ക്കലിനെ പുറത്താക്കിയത്. സഭയുടെ തീരുമാനം പിന്നീട് വത്തിക്കാന്‍ ശരിവച്ചിരുന്നു. ഇതിനെതിരെയാണ് ലൂസി അപ്പീല്‍ പോയത്. ലൂസി കളപ്പുരയ്ക്കലിനെ പുറത്താക്കിയ നടപടി വത്തിക്കാനും ശരിവച്ചതായി കേരളത്തിലെ സന്ന്യാസി സമൂഹത്തിന്റെ ചുമതല വഹിക്കുന്ന ഫ്രാന്‍സിസ്ന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ കേരളത്തിലെ കന്യാസ്ത്രീകള്‍ക്ക് അയച്ച കത്തിലാണ് ഹര്‍ജി വത്തിക്കാന്‍ തള്ളിയെന്ന കാര്യം വ്യക്തമായത്.
ലൂസി കളപ്പുരയ്ക്കലിന്റെ പ്രതികരണം
തന്റെ ഭാഗം കേള്‍ക്കാതെയാണ് തന്നെ സഭയില്‍ നിന്നും പുറത്താക്കിയത്. കഴിഞ്ഞ രണ്ട് ദിവസം മുന്‍പ് തനിക്ക് വത്തിക്കാനില്‍ നിന്നുമെന്ന പേരില്‍ ഒരു കത്ത് കിട്ടിയിരുന്നു. വത്തിക്കാനിലെ എന്റെ വക്കീല്‍ കേസ് സമര്‍പ്പിക്കുകയോ വിചാരണയില്‍ പങ്കെടുക്കുകയോ ചെയ്യുന്നതിന് മുന്‍പുള്ള കത്താണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. അപ്പീല്‍ തള്ളിയതായി തന്റെ അഭിഭാഷകന്‍ ഇതുവരെ അറിയിച്ചില്ല. സത്യത്തിനും നീതിക്കും നിരക്കാത്ത കാര്യങ്ങളാണ് ഇത്. ഇരയും പരാതിക്കാരിയുമായ തന്നെ കേള്‍ക്കാതെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഒരാഴ്ചയ്ക്കകം മഠത്തില്‍ നിന്നും പോകണമെന്നാണ് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. മഠത്തിലെ ജോലിക്കാരുടെ വില പോലും തനിക്കില്ലെന്നും കത്തില്‍ പറയുന്നതായും ലൂസി കളപ്പുര ആരോപിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍