ഫോണിനായി വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് വിളിച്ചു; ഫോണുമായി ഡി.വൈ എഫ്.ഐ പ്രവര്‍ത്തകര്‍ വീട്ടിലെത്തി..!
പുല്‍പ്പള്ളി: വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് ഫോണ്‍ വിളിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനായി ഫോണുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീട്ടിലെത്തി. പുല്‍പ്പള്ളി താന്നിത്തെരുവ് സ്വദേശിയായ ബാബുവിന്റെയും കോഴിക്കോട് എയിഡഡ് വിദ്യാലയത്തിലെ ജീവനക്കാരിയായ സോണിയുടെയും രണ്ടാമത്തെ മകളായ ഷേബയ്ക്കാണ് ഫോണുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എത്തിയത്. സോണി കോഴിക്കോട് ജോലി ചെയ്യുന്നതിനാല്‍ കുട്ടികളെ അവിടെ സ്ക്കൂളില്‍ ചേര്‍ക്കുകയായിരുന്നു. ജോലിയുണ്ടെങ്കിലും നിയമനചട്ടങ്ങള്‍ പൂര്‍ത്തിയാകത്തതിനാല്‍ സോണിക്ക് വേതനം ലഭിച്ചിരുന്നില്ല. ഓട്ടോ ഡ്രൈവറായ അച്ഛന് പണിയില്ലാത്തതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു കുടുംബം. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ സങ്കടത്തില്‍ ഷേബ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ കണ്ടെത്തി മന്ത്രിയെ നേരിട്ട് വിളിക്കുകയായിരുന്നു.
കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനി ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷേബ. ഫോണ്‍ വാങ്ങണമെന്ന് അമ്മയോട് ആവശ്യപ്പെട്ടുവെങ്കിലും പണമില്ലാത്തത്തിനെ തുടര്‍ന്ന് അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് അച്ഛനും അമ്മയും അറിയാതെ മന്ത്രിയെ നേരിട്ട് വിളിക്കുകയായിരുന്നു. മന്ത്രി ഷേബയുടെ സങ്കടങ്ങള്‍ കേള്‍ക്കുകയും ഫോണ്‍ വീട്ടിലെത്തിച്ചു നല്‍കാമെന്നും ഉറപ്പുനല്‍കി തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്മാര്‍ട്ട് ഫോണ്‍ എത്തിച്ചു നല്‍കിയത്.
കൂടാതെ ഷേബ അമ്മയുടെ ശബളം കൊടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. പരിഹാരം കാണാമെന്ന് ഷേബയ്ക്ക് മന്ത്രി ഉറപ്പുനല്‍കി. തുടര്‍ന്ന് ഷേബയുടെ അമ്മ സോണിയുമായി മന്ത്രി ഫോണില്‍ സംസാരിക്കുകയും വിവരങ്ങള്‍ തിരക്കുകയും ചെയ്തു. തുടര്‍ന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്നും ഡി.വൈ.എഫ്.ഐ നേതൃത്വത്തെ വിവരം അറിയിക്കുകയും നേതാക്കളായ അജിത്ത് കെ.ഗോപാലന്, ബാബു നമ്പിക്കൊല്ലി എന്നിവരുടെ നേതൃത്യത്തില്‍ ഫോണ്‍ വീട്ടിലെത്തിച്ചു നല്‍കുകയായിരുന്നു. മന്ത്രിയെ നേരിട്ട് വിളിച്ച് ഒരു ദിവസത്തിനകം ഫോണ്‍ കിട്ടിയ സന്തോഷത്തിലാണ് ഷേബ ഇപ്പോള്‍. ഫോണ്‍ ലഭിച്ചത്തോടെ ഓണ്‍ലൈന്‍ ക്ലാസില്‍ പഠിക്കാന്‍ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണ് ഈ കൊച്ചുമിടുക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍