വന്യജീവി സങ്കേതത്തില്‍ മുള വിത്ത് നിക്ഷേപത്തിന് തുടക്കമായി
പുല്‍പ്പള്ളി: വയനാടന്‍ കാടുകളില്‍ നഷ്ടമാകുന്ന മുളങ്കാടുകളെ പുനരുജ്ജീവിപ്പിക്കുന്നതിനു തയ്യാറാക്കിയ മുള വിത്ത് നിക്ഷേപത്തിന് ഭൗമദിനത്തില്‍ തുടക്കം കുറിച്ചു. പാതയോരങ്ങളില്‍ പൂത്ത് കൊഴിഞ്ഞമുള വിത്ത് ശേഖരിച്ച് അതിനെ വേരുപിടിപ്പിച്ചു വനത്തിലെത്തിക്കുന്ന പദ്ധതിയാണിത്. മണ്ണ്, ചാണകം മണല്‍ എന്നിവ കുഴച്ചുണ്ടാക്കി അതില്‍ മുള വിത്ത് നിറച്ച് വനത്തില്‍ മണ്ണിളക്കി നിക്ഷേപിക്കും. വന്യ ജീവി സങ്കേതത്തിലെ എല്ലാ മേഖലയിലുമായി കാല്‍ ലക്ഷം മുള വിത്ത് പന്തുകളാണ് സ്ഥാപിക്കുന്നത്. പരിസ്ഥിതി ദിനം വരെ തുടരുന്ന പദ്ധതി കര്‍ണാടക വനാതിര്‍ത്തിയിലെ വണ്ടിക്കടവില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ട.നരേന്ദ്രബാബു ഉദ്ഘാടനം ചെയ്തു.വരും ദിവസങ്ങളില്‍ ഇവയുടെ വളര്‍ച്ച പരിശോധിച്ച് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വനപാലകര്‍ വനത്തില്‍ പോകുമ്പോള്‍ മുള വളരാന്‍ സാഹചര്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അവിടെ വിത്തിടും ഒരു ഭാഗത്ത് മുളപൂത്ത് നശിക്കുമ്പോള്‍ മറുഭാഗത്ത് നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യം. സങ്കേതത്തിലെ വിദേശ കളകള്‍ നീക്കുന്ന ഭാഗങ്ങളില്‍ മുള വിത്ത് നേരിട്ട് നടും. മുളങ്കാടുകള്‍ വ്യാപകമായി നശിച്ചതോടെയാണ് വന്യമൃഗങ്ങള്‍ കൂട്ടതോടെ കാടിറങ്ങുന്നത് മൃഗങ്ങളുടെ ഭക്ഷണം വനത്തില്‍ തന്നെ ഉറപ്പാക്കുന്ന പരീക്ഷണങ്ങളാണ് വനം വകപ്പ് നടത്തുന്നത്.ബേഗൂര്‍ വനപ്രദേശത്ത് തീറ്റപ്പുല്ല് നട്ട് പിടിപ്പിക്കുന്നുണ്ട്. കുറിച്ചാട് റേഞ്ച് ഓഫീസര്‍ ച. രൂപേഷ് ,വണ്ടി ക്കാവ് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ വി.ശശികുമാര്‍ എന്നിവര്‍ നേതൃത്യം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍