കെഎന്‍ ബാലഗോപാലിന് ധനകാര്യം, പി രാജീവിന് വ്യവസായം; മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചു
രണ്ടാം പിണരായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. വകുപ്പുകള്‍ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണി യോഗം ചുമതലപ്പെടുത്തിയിരുന്നത്. ആഭ്യന്തരം, ഐടി, പൊതുഭരണം, വിജിലന്‍സ്, മെട്രോ, ആസൂത്രണം എന്നീ ചുമതകള്‍ മുഖ്യമന്ത്രി തന്നെ വഹിക്കും.
ഫിഷറീസ്, സാംസ്കാരിക വകുപ്പ് സജി ചെറിയാനാണ് കൈകാര്യം ചെയ്യുക. വിഎന്‍ വാസവന് എക്സൈസ്, തൊഴില്‍ മന്ത്രിയാകും. വീണ ജോര്‍ജിനാണ് ആരോഗ്യവകുപ്പ്. എംഎം മണി മികച്ച രീതിയില്‍ കൈകാര്യം ചെയ്ത വൈദ്യുത വകുപ്പിന്റെ ചുമതല ഇക്കുറി കെ കൃഷ്ണന് കുട്ടിയ്ക്കാണ്. റോഷി അഗസ്റ്റിനാണ് ജലവിഭവ മന്ത്രി. അഹമദ് ദേവര്‍കോവില്‍ തുറമുഖം. വി അബ്ദുള്‍ റഹ്മാന് ന്യൂനപക്ഷ ക്ഷേമം, പ്രവാസി കാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യും. പൊതുമരാമത്ത്, ടൂറിസം വകുപ്പുകള്‍ മുഹമ്മദ് റിയാസിനാണ്. കെ എന്‍ ബാലഗോപാല്‍ ധനമന്ത്രിയാവും. പി രാജീവ് വ്യവസായ മന്ത്രിയാണ്. ആര് ബിന്ദു ഉന്നതവിദ്യാഭ്യാസം കൈകാര്യം ചെയ്യും. എംവി ഗോവിന്ദന്തദ്ദേശഭരണം. വി ശിവന്‍കുട്ടിയാണ് വിദ്യാഭ്യാസ മന്ത്രിയാവുക. കെ രാധാാകൃഷ്ണന്‍ പിന്നാക്ക, ദേവസ്വം വകുപ്പുകള്‍ കൈകാര്യം ചെയ്യും.
അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കരാര്‍ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് ജീവനക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.
സ്റ്റേഡിയത്തിലെ നിര്‍മാണ തൊഴിലാളിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 500 പേരെ പങ്കെടുപ്പിച്ച് കൊണ്ട് നാളെ നടത്തുന്ന സത്യപ്രതിജ്ഞാ ചടങ്ങ് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന പരാതി നിലനില്‍ക്കെയാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്ന കൂടുതല്‍ തൊഴിലാളികളെ ഉടന്‍ പരിശോധനയ്ക്ക് വിധേയമാക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms