വണ്ടിക്കടവ് കോളനിയിലെ 29 ഓളം വീടുകള്‍ ചോര്‍ന്നൊലിക്കുന്നത് മൂലം കോളനിക്കാര്‍ ദുരിതത്തില്‍
പുല്‍പ്പള്ളി: പുല്‍പ്പള്ളി പഞ്ചായത്തിലെ പത്താം വാര്‍ഡ് കാപ്പിസെറ്റിലെ വണ്ടിക്കടവ് ചെത്തിമറ്റം ആദിവാസി കോളനിയിലെ 29 ഓളം വീടുകള്‍ മഴയില്‍ ചോര്‍ന്നൊലിക്കുന്നത് മൂലം വീടിനുള്ളില്‍ താമസിക്കാന്‍ കഴിയാതെ കോളനിക്കാര്‍. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടര്‍ന്ന് മറ്റ് വീടുകളില്‍ അഭയം തേടേണ്ട അവസ്ഥയിലായിരുന്നു ഇവര്‍. കോളനിയിലെ നിരവധി വീടുകള്‍ കേറി ക്കിടക്കാന്‍ കഴിയാത്ത അവസ്ഥയിലായിട്ടും ട്രൈബല്‍ വകുപ്പോ അധികൃതരോ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് കോളനിക്കാരുടെ പരാതി. വീടുനിര്‍മ്മാണത്തിലെ അപാകതയാണ് ചോര്‍ന്നൊലിക്കാന്‍ പ്രധാനകാരണം.29 വീടുകളിലായി കൈക്കുഞ്ഞുങ്ങടക്കം 200 ഓളം ആളുകളാണ് മഴയെ ഭയന്ന് ചോര്‍ന്നൊലിക്കുന്ന വീടുകളിലെ ചാര്‍ത്തിലും മറ്റും കഴിയുന്നത്. അടിയന്തരമായി വീടിന് മുകളില്‍ വിരിക്കാന്‍ ടാര്‍പ്പായ ഷീറ്റ് എങ്കിലും നല്‍കണമെന്നാണ് കോളനിക്കാരുടെ ആവശ്യം. 3 ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വീടിന്റെ ഭിത്തികളുള്‍പ്പടെ ഇടിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണുള്ളത്. അടിയന്തരമായി ജില്ലാ ഭരണക്കുടം ഇടപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് കോളനിക്കാരുടെ ആവശ്യം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍