വേനല്‍മഴ: കൃഷി നാശത്തിന് നഷ്ടപരിഹാരം നല്‍കണം: സ്വതന്ത്ര കര്‍ഷക സംഘം
കല്‍പ്പറ്റ: വേനല്‍ മഴയില്‍ കൃഷി നാശം സംഭവിച്ചിട്ടുള്ള കൃഷിക്കാര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.അബ്ദുല്‍ അസീസ് മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും ഇമെയില്‍ മുഖേന നിവേദനം നല്‍കി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനല്‍മഴയും അതോടനുബന്ധിയുണ്ടായ കാറ്റും വയനാട് ജില്ലയിലെ കാര്‍ഷിക മേഖലയില്‍ വന്‍ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചിട്ടുള്ളത്. നേന്ത്രവാഴ, പച്ചക്കറി, കമുക് തുടങ്ങിയ കൃഷികള്‍ക്കാണ് വേനല്‍ മഴയും കാറ്റും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചിട്ടുള്ളത്. പൊതുവെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കര്‍ഷകര്‍ കോവിഡ് കാലത്തെ പ്രതിസന്ധിയിലും വായ്പയെടുത്ത് ഇറക്കിയ കൃഷികളാണ് അപ്രതീക്ഷിത കാലാവസ്ഥയില്‍ നശിച്ചത്. കര്‍ഷകരെ സംബന്ധിച്ചിടത്തോളം വേനല്‍ മഴ എല്ലാ പ്രതീക്ഷകളും തകര്‍ത്തിരിക്കയാണ്. കൃഷിയുടെ യഥാര്‍ത്ഥ നഷ്ടം കണക്കാക്കി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ക്ക് കിട്ടാനുള്ളമുന്‍ വര്‍ഷങ്ങളിലെ വേനല്‍ മഴയുടെ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരവും വിതരണം ചെയ്യാന്‍ നടപടിയുണ്ടാവണമെന്നും നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍