ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.പി ബാബു സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നത്.
പുല്‍പ്പള്ളി: പൊതുജന ആരോഗ്യരംഗത്ത് നിസ്തുല സേവനത്തിന്റെ പതിനാണ്ട് പൂര്‍ത്തിയാക്കിയാണ് ചെതലയം കുടുബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.പി ബാബു ആരോഗ്യ വകുപ്പില്‍ നിന്ന് വിരമിക്കുന്നത്. പുല്‍പ്പള്ളി, പാക്കം മുള്ളന്‍കൊല്ലി, മീനങ്ങാടി, ചെതലയം, ആലപ്പുഴ ജില്ലയിലെ ചെന്നിത്തല, ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍, ചെമ്പകപ്പാറ എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ സേവനമനുഷ്ഠിച്ചു. ജനകീയാസൂത്രണ പദ്ധതികളിലൂടെ സംസ്ഥാനത്ത് ആദ്യമായി 1999 ലും 2005ലും പുല്‍പ്പള്ളി പഞ്ചായത്ത് പുറത്തിറക്കിയ സമഗ്ര രക്ത ഗ്രൂപ്പ് ഡയറക്ടറി, 1966 ല്‍ നടപ്പാക്കിയ ക്ഷയ രോഗികള്‍ക്ക് പോഷകാഹരം എന്നിവ സംസ്ഥാനത്ത് മാതൃക പദ്ധതികളായി അനുവദിക്കപ്പെട്ടു.2002 ല്‍ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മരക്കടവിലെ പട്ടിണി മരണത്തിനു പിന്നാലെ പട്ടികവര്‍ഗ മേഖലയിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ശ്രദ്ധേയമായ പദ്ധതികള്‍ നടപ്പാക്കിയതും ബാബുവിന്റെ നേതൃത്വത്തിലാണ്.
രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചു.2016ല്‍ ബത്തേരിയില്‍ നടപ്പാക്കിയ കാവല്‍പദ്ധതി മാതൃക പദ്ധതിയായി അംഗീകരിക്കപ്പെട്ടു.2015ല്‍ വയനാട് ജില്ലയില്‍ കുരങ്ങ് പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഇഗ രാഘവന്‍ മെമ്മോറിയല്‍ ട്രസ്റ്റ് പുരസ്‌ക്കാരവും ലഭിച്ചു. സ്വാന്തന പരിചരണ മേഖലയിലെ മികവിന്‌ഡോ.നവിന്‍ മെമ്മോറിയല്‍ പുരസ്‌ക്കാരം ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് നിക്ഷയ് പുരസ്‌ക്കാരം തുടങ്ങി ആരോഗ്യമേഖലയിലെ ഒട്ടേറെ അംഗീകാരങ്ങള്‍ക്ക് അര്‍ഹനായി.കോവിഡ് കാലത്ത് ബത്തേരി നഗരസഭയിലെ മുന്നണി പോരാളിയായി പ്രവര്‍ത്തച്ചുവരികെയാണ് വിരമിച്ചത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍