വയനാട്ടിലെ മദ്യനിരോധനം;തിരക്കേറി അതിര്‍ത്തിയിലെ മദ്യഷാപ്പുകള്‍
ബത്തേരി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വയനാട്ടിലെ ബാറുകളും, ബിവറേജ് ഉള്‍പ്പെടെയുള്ള മദ്യ വില്‍പ്പനശാലകളും അടച്ചതോടെ തമിഴ്നാട് അതിര്‍ത്തികളിലെ മദ്യശാലകളില്‍ തിരക്കേറി. ചീരാല്‍ നമ്പ്യാര്ക്കുന്ന്, താളൂര്‍ എന്നീ മദ്യശാലകളിലാണ് കഴിഞ്ഞ രണ്ട് ദിവസമായി തിരക്കേറിയത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യാതൊരു മുന്‍കരുതലും ഇല്ലാതെയാണ് ഇവിടങ്ങളില്‍ അതിര്‍ത്തികടന്നെത്തിയ കേരളക്കാര് ഉള്‍പ്പെടെയുള്ള ആളുകള്‍ തടിച്ചുകൂടുന്നത് .ഇന്നലെ മുതല്‍ പൊലീസ് തിരക്ക് നിയന്ത്രിച്ചുതുടങ്ങിയിരുന്നു . എങ്കിലും ഊടു വഴികളിലൂടെയും മറ്റും എത്തിയാണ് അതിര്‍ത്തിക്കപ്പുറത്ത് നിന്നു മദ്യം വാങ്ങി മടങ്ങുന്നത്. വാഹനങ്ങളില്‍ വരുന്നവര്‍ അതിര്‍ത്തിക്കപ്പുറത്ത് വാഹനം നിര്‍ത്തിയിട്ട് ഇടവഴികളില്‍ കൂടി നടന്നാണ് ഇവിടെ എത്തുന്നത്. താളൂര്‍ അതിര്‍ത്തി ചെക്പോസ്റ്റ് വഴിയും ആളുകള്‍ മദ്യം വാങ്ങാനെത്തുന്നുണ്ട്.ജില്ലയിലെ ആദിവാസി കോളനികളിലടക്കം വലിയ തോതില്‍ ക്ലസ്റ്റര്‍ രൂപപ്പെടുന്ന സാഹചര്യത്തിലും, ആദിവാസി വിഭാഗങ്ങളില്‍ നിന്നടക്കമുള്ള ആളുകളും മദ്യം വാങ്ങാന്‍ ദിനംപ്രതി ഇവിടങ്ങളില്‍ എത്താറുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍