വയനാട് മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളം തടഞ്ഞുവെക്കുന്ന നടപടി അവസാനിപ്പിക്കണം: എ.ഐ.ടി.യു.സി.
മാനന്തവാടി: വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയതിനു ശേഷം എച്ച്.എം.സി നിയമിച്ച നൂറിലധികം വരുന്ന താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളം മൂന്നുമാസകാലത്തോളമായി ലഭിക്കുന്നില്ലെന്നും കോവിഡ് 19 പശ്ചാത്തലത്തില്‍ അടക്കം തുച്ഛമായ വേതനത്തിന് ജോലി ചെയ്തുവരുന്ന താല്‍ക്കാലിക ജീവനക്കാരെ സാങ്കേതികത്വം പറഞ്ഞ് ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും എ.ഐ.ടി.യു.സി. മെഡിക്കല്‍ കോളജ് ആശുപത്രി ആയി ഉയര്‍ത്തിയതിനുശേഷവും ആശുപത്രിയിലെ വരുമാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും ആശുപത്രി സൂപ്രണ്ടിനെയും ജോയിന്റ് അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത് എന്നതാണ് വസ്തുത. എന്നിട്ടു കൂടി ജീവനക്കാരുടെ ശമ്പളം നല്‍കാതെ അവരെ പട്ടിണിയിലേക്ക് തള്ളിവിടുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും എ.ഐ.ടി.യു.സി ആരോപിച്ചു.
കഴിഞ്ഞ രണ്ട് മാസക്കാലമായി യാതൊരു പരാതിയും പരിഭവവും ഉന്നയിക്കാതെ തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്ന തൊഴിലാളികളെ കണ്ടില്ലെന്നു നടിക്കുന്ന സമീപനം ധിക്കാര പരമാണ്.എത്രയും പെട്ടെന്ന് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ എഐടിയുസി തയ്യാറാവും. യോഗത്തില്‍ കെ സജീവന് അധ്യക്ഷത വഹിച്ചു, അസീസ് കോട്ട, ഷിജു കൊമ്മയാട്, ബിജു, വി വി ആന്റണി, നിഖില്‍ പത്മനാഭന്, പി വി വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍