തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും; പൂരം നടക്കുന്നത് കര്‍ശന കൊവിഡ് നിയന്ത്രണങ്ങളോടെ
ആശങ്കകള്‍ക്ക് ഒടുവില്‍ തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പൂരം നടക്കുക. ചടങ്ങുകളിലും ആചാരങ്ങളിലും മാറ്റമുണ്ടാകില്ല. പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങളിലെ താത്കാലിക കൊടിമരത്തില്‍ ദേശക്കാരാണ് കൊടിയേറ്റുന്നത്. കര്‍ശന നിയന്ത്രണങ്ങളിലാണ് ഇത്തവണ പൂരം നടക്കുന്നത്.നാളെ രാവിലെ 11.15 നും 12 നും ഇടയില്‍ തിരുവമ്പാടിയിലും 11.30 നും 12.5 നും ഇടയില്‍ പാറമേക്കാവിലും കൊടിയേറും. പാറമേക്കാവ് ഭഗവതിക്കായി ഇത്തവണ പാറമേക്കാവ് പത്മനാഭനാണ് തിടമ്പേറ്റുന്നത്. തിരുവമ്പാടിക്കായി തിരുവമ്പാടി ചന്ദ്രശേഖരനും തിടമ്പേറ്റും.കൊടിയേറ്റത്തിന് ശേഷമാണ് പാറമേക്കാവ് ഭഗവതിയെ എഴുന്നള്ളിക്കുന്നത്. പൂരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടക്കുന്നതിനാല്‍ ഇത്തവണ രണ്ടു ക്ഷേത്രങ്ങളിലും വീടുകളില്‍ എത്തി പൂരപ്പറ എടുക്കുന്ന ചടങ്ങ് ഉണ്ടാകില്ല.പക്ഷെ എല്ലാ ദിവസവും ക്ഷേത്രത്തില്‍ പറ എടുക്കാമെന്ന് ദേവസ്യം ബോര്‍ഡ് അറിയിച്ചു. പൂരത്തിന് എത്തുന്ന എല്ലാവര്ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് , പാസ്സ് എടുത്ത വിവരങ്ങള്‍ ഉണ്ടായിരിക്കണം.ഇത്തവണ പൂരം നടക്കുന്ന തേക്കുംകാട് മൈതാനത്തില്‍ കൊവിഡ് മാനദണ്ഡ പ്രകാരം 16000 പേര്‍ക്ക് മാത്രമാണ് പ്രവേശിക്കാന്‍ അനുമതിയുള്ളത്. പരമാവധി ആളുകള്‍ എത്തുന്നത് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍