കുറുവാ ദ്വീപ് നാളെ (ഏപ്രില്‍ 10) മുതല്‍ സഞ്ചാരികള്‍ക്കായി തുറക്കും.
പുല്‍പ്പള്ളി: വയനാട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുറുവാദ്വീപ് നാളെ (ഏപ്രില്‍ 10) മുതല്‍ സഞ്ചാരികള്‍ക്കായി തുറക്കും.2 വര്‍ഷത്തോളമായി നിയമ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അടഞ്ഞ് കിടക്കുകയായിരുന്നു. ദ്വീപിലേയ്ക്ക് രണ്ട് ഭാഗത്ത് നിന്നായി 1150 പേര്‍ക്കാണ് ഒരു ദിവസം ദ്വീപിലേയ്ക്ക് പ്രവേശനം. തുറക്കുന്നതിന് മുന്നോടിയായി പുതുതായി 2 ചങ്ങാടങ്ങളും വനം വകുപ്പ് സന്ദര്‍ശകര്‍ക്കായി നിര്‍മ്മിച്ചിട്ടുണ്ട്. പരിസ്ഥിതി സംഘടനയുടെ പരാതിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി അടഞ്ഞുകിടക്കുകയായിരുന്നു കുറുവാ ദ്വീപ്. ഈ അടുത്താണ് ദ്വീപ് തുറക്കാന്‍ കോടതി അനുമതി നല്‍കിയത്. ദ്വീപ് തുറക്കാനുള്ള തീരുമാനം നിരവധി ആളുകള്‍ക്ക് ആശ്വാസമാകും. കുറവ അടച്ചതോടെ തൊഴിലാളികളും പട്ടിണിയിലായി.കൂലിപ്പണിക്കും മറ്റും പോയാണ് ഇവരെല്ലാം ഉപജീവനം കണ്ടെത്തിയത്.30 ഓളം ജീവനക്കാരാണ് ഇവിടെ ഗൈഡുകളായും മറ്റും ജോലി നോക്കുന്നത്.കൂടുതലും ആദിവാസി വിഭാഗത്തില്‍പ്പെട്ട ആളുകളാണ്. കുറുവാ ദ്വീപിനെ ആശ്രയിച്ച് കച്ചവടവും മറ്റും ചെയ്തിരുന്നവര്‍ക്ക് ദ്വീപ് തുറക്കുന്നതോടെ വരുമാനമാകും. കോ വിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സന്ദര്‍ശകര്‍ക്ക് ദ്വീപിലേയ്ക്ക് പ്രവേശനം നല്‍കുകയുള്ളുവെന്നും വനം വകുപ്പ് പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍