വര്‍ദ്ധിപ്പിച്ച കെട്ടിട നികുതി പിരിക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു.
മാനന്തവാടി: കേരള സര്‍ക്കാര്‍ മുന്‍കാല പ്രാബല്യത്തില്‍ പാസാക്കിയ കെട്ടിട നികുതി വര്‍ദ്ധനവ് മാനന്തവാടി മുന്‍സിപ്പാലിറ്റിയില്‍ പിരിച്ചെടുക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. മാനന്തവാടി മുനിസിപ്പാലിറ്റിയായ 2016 വര്‍ഷം മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ നികുതി നല്‍കണമെന്ന ആവശ്യത്തിനെതിരെ മാനന്തവാടി ബില്‍ഡിംഗ് വെല്‍ഫെയര്‍ അസോസിയേഷനിലെ അംഗങ്ങള്‍ കക്ഷി ചേര്‍ന്ന് നല്‍കിയ ഹര്‍ജി പണിഗണിച്ചുകൊണ്ടാണ് ഹൈകോടതി ഇടക്കാല ഉത്തരവ് . നിലവിലെ സാമ്പത്തിക വര്‍ഷം മുതല്‍ മുനിസിപ്പാലിറ്റി സ്ലാബില്‍ നികുതി അടച്ചാല്‍ മതിയെന്നും മുന്‍സിപ്പാലിറ്റിയായ വര്‍ഷം തൊട്ടുള്ള നികുതിയും പലിശയും താല്‍ക്കാലികമായി അടക്കേണ്ടതില്ലെന്നുമാണ് കേസില്‍ കക്ഷി ചേര്‍ന്നവര്‍ക്ക് ലഭിച്ച വിധി.30 ഓളം കെട്ടിട ഉടമകളാണ് കോടതിയില്‍ ആദ്യഘട്ടത്തില്‍ കക്ഷിചേര്‍ന്നത്. കൂടുതല്‍ പേര്‍ ഇതേ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍