ആത്മവിശ്വാസത്തിന്റെ പ്രതീകമായ രവി ഏവര്‍ക്കും മാതൃകയാവുന്നു.
മാനന്തവാടി: അപ്രതീക്ഷിതമായി ജീവിതത്തില്‍ സംഭവിച്ച വിധിയെ ആത്മധൈര്യത്തോടെ ചെറുത്തുതോല്‍പ്പിക്കുകയാണ് എടവക കുഞ്ഞു വീട്ടില്‍ കോളനിയിലെ രവി എന്ന 38 കാരന്‍. വെപ്പ് കാലുമായി കുരുമുളക് പറിക്കുന്നതടക്കമുള്ള ജോലികള്‍ ചെയ്യുന്ന രവി എന്ന തൊഴിലാളി എല്ലാവര്‍ക്കും ഒരു മാതൃകയാണ്. തൊഴിലിന്റെ മഹാത്മ്യം തിരിച്ചറിയുകയും വിധിയുടെ ക്രൂരതയില്‍ മുറിച്ചുമാറ്റപ്പെട്ട ഇടതു കാലിനു പകരം സ്ഥാപിച്ച വെപ്പ് കാലും വെച്ച് കഴിഞ്ഞ എട്ടു വര്‍ഷത്തോളം കൂലിപ്പണി ചെയ്ത് വിധിയെ തോല്‍പ്പിച്ച് ജീവിക്കുകയാണ് ഇദ്ദേഹം. പത്തു വര്‍ഷം മുന്‍പ് കര്‍ണ്ണാടകത്തിലെ കുടകില്‍ ജോലിക്ക് പോയ സമയത്ത് അവിടെനിന്നും കാലില്‍ പാമ്പ് കടിക്കുകയും തുടര്‍ന്ന് പഴുപ്പ് കയറി ഇടതു കാല്‍മുറിച്ചുമാറ്റേണ്ട അവസ്ഥ വന്ന രവി പിന്നീട് വെപ്പുകാല്‍ ഉപയോഗിച്ചായിരുന്നു ജീവിതത്തിലേക്ക് തിരിച്ചുനടന്നത്. പിന്നീട് പതിയെ പതിയെ കൂലിപ്പണി എടുത്തു തുടങ്ങിയ രവി, വയലില്‍ നെല്ലിന്റെ പണിയിലും, തോട്ടം കിളക്കലും, മരം മുറി, കാട് ചെത്തല്‍ തുടങ്ങിയ എല്ലാ ജോലികളും ചെയ്യും, ഏണിയില്‍ കയറി കുരുമുളക് പറിക്കുന്ന ഇദ്ദേഹം എല്ലാവരും മാതൃകയാക്കേണ്ട വ്യക്തിയാണ്.. പാമ്പുകടി ഏല്‍ക്കുന്ന തിനുമുന്‍പ് മികച്ച ഒരു വോളിബോള്‍ കളിക്കാരന്‍ കൂടിയായിരുന്നു രവി..
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍