പരാദശാസ്ത്ര ഗവേഷണത്തിന് അന്താരാഷ്ട്ര അംഗീകാരം
മാനന്തവാടി: കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി ക്യാമ്പസിലെ ഇക്കോളജികല്‍ പാരസിറ്റോളജി ആന്റ് ട്രോപ്പിക്കല്‍ ബയോഡൈവേഴ്സിറ്റി ലബോറട്ടറിയിലെ ഗവേഷകര്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി നടത്തിയ പഠനങ്ങളിലൂടെയുള്ള കണ്ടെത്തലിനാണ്അന്തര്ദേശീയ അംഗീകാരം ലഭിച്ചത്. പശ്ചിമഘട്ട മേഖലയിലെ ജൈവവൈവിധ്യ പഠന ഗവേഷണങ്ങള്‍ക്ക് മാര്ഗദര്ശിയാകാവുന്ന ഈ പഠനം ലണ്ടനിലെ കാംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിക്കുന്ന അന്തര്‍ ദേശീയ ജേര്‍ണല്‍ ആയ ജേര്‍ണല്‍ ഓഫ് ഹെല്‍മിന്തോളജിയുടെ ഏറ്റവും പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചുജന്തുശാസ്ത്ര പഠന വിഭാഗം തലവനായ ഡോ. പ്രസാദന്‍ പി കെ, ഗവേഷകരായ ഷിനാദ് കെ, ഷെറിന് ചാക്കോ, അരുഷ കെ, എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിനാണ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്.
ഒരാവാസവ്യവസ്ഥയിലെ ഭക്ഷ്യ ശൃംഖലയില്‍ പെട്ട രണ്ടോ അതിലധികമോ ജീവികളെ ആശ്രയിച്ച് ജീവിത ചക്രം പൂര്‍ത്തീകരിക്കുന്ന പത്രവിര (ട്രിമറ്റോഡുകള്) വിഭാഗത്തില്‍ പെടുന്ന പരാദങ്ങളില്‍ പെട്ട ലെസിതോഡന്‍ഡ്രിടെ കുടുംബത്തിലെ പ്ലൂറോജനോയിഡസ് വയനാടെന്‍സിസ് ഷിനാദ് & പ്രസാദന്‍ 2018, എന്ന സ്പീഷിസിന്റെ ജീവിതചക്രം പ്രകൃതിയില്‍ കണ്ടെത്തുകയും തുടര്‍ച്ചയായ പരീക്ഷണങ്ങളിലൂടെ പരീക്ഷണശാലയില്‍ സ്ഥിരീകരിക്കുകയും ചെയ്തതിനാണ് അംഗീകാരം ലഭിച്ചത്പത്രവിരകള്ക്ക് ജീവിതചക്രം പൂര്‍ത്തീകരിക്കാന്‍ ഭക്ഷ്യ ശൃംഖലയിലെ രണ്ടോ അതില്‍ കൂടുതലോ ജീവികളെ (ഹോസ്റ്റുകള്‍) ആവശ്യമാണ്. ഒന്നാമത്തെ ഹോസ്റ്റ് (primary host) ഒരു സസ്തനിയോ (മനുഷ്യനും കന്നുകാലികളും അടങ്ങുന്ന) പക്ഷിയോ ഉഭയജീവിയോ ഉരഗമോ മത്സ്യമോ ഏതുമാവാം.
ഇവയുടെ വിസര്‍ജ്യത്തിലൂടെ വെള്ളത്തിലെത്തുന്ന പരാദങ്ങളുടെ മുട്ടയില്‍ നിന്ന് വിരിഞ്ഞ് വരുന്ന ലാര്‍വകള്‍ അടുത്ത ഹോസ്റ്റ് ആയ ശുദ്ധജലത്തില്‍ കാണപ്പെടുന്ന ഒച്ചുകളില്‍ കയറുന്നു. പരാദങ്ങളുടെ ജീവിത ചക്രത്തിന്റെ അടുത്ത ഘട്ടം എല്ലാ പത്ര വിര പരാദങ്ങളും പൂര്‍ത്തിയാക്കുന്നത് ഇത്തരം ഒച്ചുകളിലാണ്.ഇവയില്‍ നിന്ന് വെള്ളത്തിലേക്കിറങ്ങുന്ന ലാര്‍വ മൂന്നാമത്തെ ഹോസ്റ്റിലേക്ക് കടക്കുന്നു. ഇത് ഷഡ്പദങ്ങളുടെ വെള്ളത്തില്‍ ജീവിക്കുന്ന ലാവര്കളോ (ഉദാ. തുമ്പികളുടെ ലാര്‍വ) ചെറു മത്സ്യങ്ങളോ ചെമ്മീനുകളോ ഞണ്ടുകളോ വെള്ളത്തില്‍ ജീവിക്കുന്ന ഏത് ജീവിയുമാകാം.പരാദങ്ങളുടെ ജീവിത ചക്രത്തിന്റെ മറ്റൊരു ഘട്ടം പൂര്‍ത്തീകരിക്കുന്നത് ഇത്തരം ജീവികളിലാണ്.പരാദ വാഹകരായ ഇത്തരം ജീവികളെ അവയുടെ ശത്രു ജീവികള്‍ (ഒന്നാമത്തെ ഹോസ്റ്റ് ുൃലറമീേൃ) ഭക്ഷിക്കുമ്പോള്‍ പരാദങ്ങള്‍ ഒന്നാമത്തെ ഹോസ്റ്റില്‍ എത്തുകയും പൂര്‍ണ്ണ വളര്‍ച്ചയെത്തി ജീവിത ചക്രം പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു.
ഭക്ഷിക്കുകയും ഭക്ഷിക്കപ്പെടുകയും ചെയ്യുന്ന ജീവികളെ സ്വന്തം ജീവിത ചക്രം പൂര്‍ത്തീകരിക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന ഇത്തരം പരാദങ്ങളെ ജൈവ വൈവിധ്യ സൂചകങ്ങളായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നു എന്നുള്ളതാണ് ഇത്തരം പഠനങ്ങളെ മികവുറ്റതാക്കുന്നത്. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെയാണ് പഠനം നടത്തിയത്. ഒട്ടാഗോ സര്‍വകലാശാലയിലെ ജന്തു ശാസ്ത്ര വിഭാഗം പ്രൊഫസര്‍ റോബര്‍ട്ട് പൗളിന് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ പ്രൊഫ. ലഫേര്‍ട്ടി എന്നിവര്‍ ഈ പഠനത്തിന് സാങ്കേതിക സഹായം നല്കി.
ഡൈജിനീയന് ട്രെമറ്റോഡ് വിഭാഗത്തിലെ പ്ലൂറോജനോയിഡസ് എന്ന ജനുസിലെ പ്ലൂറോജനോയിഡസ് വയനാടെന്‍സിസ് എന്ന സ്പീഷീസിന്റെ ജീവിത ചക്രം ഏതൊക്കെ ജീവികളിലൂടെയാണ് പൂര്‍ത്തിയാക്കുന്നത് എന്നതാണ് ഇവര്‍ കണ്ടുപിടിച്ചിരിക്കുന്നത്.പ്ലൂറോജനോയിഡസ് വയനാടെന്‍സിസ് എന്ന പരാദത്തെ ഇവര്‍തന്നെ 2018 ല്‍ വയനാട്ടില്‍ നിന്നും പുതുതായി കണ്ടെത്തിയതാണ്.ഭക്ഷ്യ ശൃംഖലയിലെ വ്യത്യസ്ത തലങ്ങളിലുള്ള ജീവികളിലൂടെ ജീവിത ചക്രം പൂര്‍ത്തിയാക്കുന്ന ട്രെമറ്റോഡ് പരാദങ്ങള്‍ നല്ല ജൈവ സൂചകങ്ങളായി അറിയപ്പെടുന്നു. അതുകൊണ്ടുതന്നെ ഇത്തരം പരാദങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ സഹായികമാകും
ഒച്ചുകള്‍, തുമ്പികളുടെ ലാര്‍വ, തവളകള്‍ എന്നിവയിലൂടെയാണ് പ്ലൂറോജനോയിഡസ് വയനാടെന്‍സിസ് ജീവിതചക്രം പൂര്‍ത്തിയാക്കുന്നതെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതുവരെയായി ലോകത്തിലെ തന്നെ ആറു പ്ലൂറോജനോയിഡസ് സ്പീഷീസുകളുടെ ജീവിതചക്ര ത്തെക്കുറിച്ച്മാത്രമാണ് ഗവേഷണങ്ങള്‍ നടന്നിട്ടുള്ളത്
ഇന്ത്യയില്‍ മൂന്നു പ്ലൂറോജനോയിഡസ് സ്പീഷീസുകളുടെ ജീവിതചക്ര ത്തെക്കുറിച്ച് പഠനങ്ങള്‍ നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ഒരു പഠനത്തിന് വളരെയധികം പ്രാധാന്യമുണ്ട്.ലോകത്തിലെതന്നെ എഴാമതും ഇന്ത്യയിലെ നാലമത്തെയുമാണ് ഈ കണ്ടെത്തല്‍.ഇതുകൂടാതെ മൂന്നിനം പുതിയ പരാദങ്ങളെയും വയനാട്ടില്‍ നിന്ന് 2018 ല്‍ ഇവര്‍ പുതുതായി കണ്ടെത്തിയത് സ്പ്രിങ്ങര്‍ പ്രസിദ്ധീകരിക്കുന്ന ജര്‍ണല്‍ ഓഫ് പാര സിറ്റിക് ഡിസീസസ് എന്ന ജര്‍ണലില്‍ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്പ്ലൂറോജനോയിഡസ് സയാനോഫ്ളിക്ടി, പ്ലൂറോജനോയിഡസ് യുഫ്ളിക്ടി, ഡിപ്ലോഡിസ്ക്കസ് സയാനോഫ്ളിക്ടി എന്നിവയാണവ.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍