ആദിവാസി സമുദായങ്ങളെ തമ്മിലടിപ്പിച്ച് കാര്യംനേടാനുള്ള നീക്കം അവസാനിപ്പിക്കണം: എം.ആര്‍.പൊതയന്‍ കള്‍ച്ചറല്‍ ഫോറം
ബത്തേരി: ആദിവാസി സമുദായങ്ങളെ തമ്മിലടിപ്പിച്ച് കാര്യംനേടാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് എം.ആര്‍.പൊതയന്‍ കള്‍ച്ചറല്‍ ഫോറം ആവശ്യപ്പട്ടു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ആദിവാസി സംവരണ നിയോജക മണ്ഡലങ്ങളിലെ സീറ്റുകളില്‍ പ്രത്യേക സമുദായത്തില്‍പ്പെട്ടവരെ തന്നെ മത്സരിപ്പിക്കണമെന്ന് പറയുന്നതിന്റെ പിന്നില്‍ ഗൂഢതന്ത്രമുണ്ട്. ആദിവാസി പ്രശ്‌നങ്ങളില്‍ ഒന്നിലും ഇടപെടാന്‍ കഴിയാതിരിക്കുന്ന സാഹചര്യത്തിലാണ് പുത്തന്‍ വാദവുമായി ഇക്കൂട്ടര്‍ രംഗത്തെത്തിയിരിക്കുന്നതെന്നും എം.ആര്‍.പൊതയന്‍ കള്‍ച്ചറല്‍ ഫോറം ആരോപിച്ചു.ഓരോ നിയോജക മണ്ഡലങ്ങളിലും ആരെ നിര്‍ത്തിയാണ് മത്സരിപ്പിക്കേണ്ടതെന്ന തീരുമാനം അതാതു രാഷ്ട്രീയ കക്ഷികള്‍ക്കാണ്. ആരെ ജയിപ്പിക്കണമെന്ന ദൗത്യമാണ് വോട്ടര്‍മാര്‍ക്കുള്ളത്.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പിഴവുകള്‍ സംഭവിച്ചാല്‍ പരാജയം നേരിടേണ്ടി വരും. ആദിവാസികളെ സാമുദായികമായി വിഘടിപ്പിച്ച് നിറുത്തി കാര്യം നേടാനുള്ള സംഘടിത ശ്രമം വില പോകില്ല.എം.ആര്‍.പൊതയന്‍ കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍ എം.കെ.ശിവരാമന്‍ അധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ വി.എസ്. ജയാനന്ദന്‍ ,ശശി ആവയല്‍, രവി മന്നത്ത്, ഹരി മാട്യമ്പത്ത് സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍