സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്ക് വോട്ടിലൂടെ മറുപടി നല്‍കണം : സ്വതന്ത്ര കര്‍ഷക സംഘം
ബത്തേരി: കാര്‍ഷിക രാജ്യമായ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നതും കര്‍ഷകര്‍ക്ക് ഗുണകരമല്ലാത്ത തുമായ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിന് ബദലായി കര്‍ഷകര്‍ക്ക് സഹായകമായ തരത്തില്‍ കേരളത്തില്‍ പഞ്ചാബ് മാതൃകയില്‍ നിയമം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. കേന്ദ്രവും കേരളവും കര്‍ഷക വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചു പോരുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.മുന്‍ സര്‍ക്കാറിന്റെ കാലത്ത് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും നഷ്ടപ്പെടുത്തിയ പിണറായി സര്‍ക്കാറിനോടുള്ള കര്‍ഷക രോഷം പ്രതിഫലിപ്പിക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കര്‍ഷക അവകാശ സംരക്ഷണത്തിനായി കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ചിന് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പ്രസിഡന്റ് വി.അസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ: എന്‍. ഖാലിദ് രാജ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. ജില്ലാജനറല്‍ സെക്രട്ടറി പി.കെ.അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞു. ബാവ ഹാജി ചീരാല്‍, ഉമ്മര്‍ ഹാജി ചുള്ളിയോട്, എം. അന്ത്രു ഹാജി, കെ.ഹംസ ഹാജി പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍