റോഡ് നിര്‍മ്മാണത്തിലെ അപാകത വോട്ടു ബഹിഷ്‌കരണവുമായി നാട്ടുകാര്‍
പുല്‍പ്പള്ളി:പഞ്ചായത്തിലെ കരിമ്പനയ്ക്കല്‍ -ഊട്ടിവയല്‍ റോഡ് നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ത്രിതല പഞ്ചായത്ത് തിരെഞ്ഞടുപ്പില്‍ വോട്ടുകള്‍ ബഹിഷ്‌കരിക്കാന്‍ തയ്യാറായി പ്രദേശവാസികള്‍. ഗ്രാമ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് 15 ലക്ഷം രുപ ചിലവില്‍ നിര്‍മ്മാണം പുര്‍ത്തികരിച്ച റോഡ് അശാസ്ത്രിയമായാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയതെന്നും ഇത് മൂലം കാല്‍നടയാത്രക്കാര്‍ക്ക് പോലും കടന്ന് പോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറഞ്ഞു.റോഡ് കടന്ന് പോകുന്ന ഭാഗത്ത് നിര്‍മ്മിച്ച കല്‍വെര്‍ട്ടിന് അടിത്തറ ആവശ്യത്തിന് ഇല്ലാത്തതിനാല്‍ റോഡിലുടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. പാര്‍ശ്വഭിത്തി നിര്‍മ്മിച്ച് മണ്ണിട്ട് പണി പൂര്‍ത്തികരിച്ചപ്പോള്‍ റോഡിനെക്കാള്‍ രണ്ടടി ഉയരത്തിലാണ് കലുങ്കിന്റെ സ്ലാബ് ഉയര്‍ന്ന് നില്‍ക്കുന്നത് മൂലം വാഹനങ്ങള്‍ ഉള്‍പ്പടെ ഇതുവഴി കടന്ന് പോകാന്‍ കഴിയാത്ത അവസ്ഥയാണ്.ഇത് സംബധിച്ച് പുല്‍പ്പള്ളി പഞ്ചായത്ത് സെക്രട്ടറി, എഞ്ചിനീയര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.റോഡിന്റെ കല്‍വെര്‍ട്ടിന് എസ്റ്റിമേറ്റ് എടുത്ത എഞ്ചീനിയര്‍ ഉള്‍പ്പടെയുള്ളവരുടെ അനാസ്ഥ മുലം കല്‍വെര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തിയായിട്ടും യാതൊരു പ്രയേജനവുമില്ലാത്ത അവസ്ഥയാണ് 'ജനപ്രതിനിധികളുള്‍പ്പടെയുള്ളവരോടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയെങ്കിലും തിരഞ്ഞെടുപ്പായതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ല എന്ന് പറഞ്ഞ് കയ്യൊഴിയുകയാണ്. വര്‍ഷങ്ങളായി റോഡിനായി കാത്തിരുന്നവര്‍ക്ക് നിര്‍മ്മാണത്തിലെ അപാകത മുലം റോഡ് കൊണ്ട് പ്രയോജനമില്ലാതെ വന്നതോടെയാണ് വോട്ട് ബഹിഷ്‌കരണം നടത്താന്‍ നാട്ടുകാര്‍ തീരുമാനിച്ചത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍