ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിക്കുന്നില്ലെന്നത് വാസ്തവവിരുദ്ധം: സി.കെ ശശീന്ദ്രന് എം.എല്‍.എ
കല്‍പ്പറ്റ:ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിക്കുന്നില്ലെന്ന രീതിയില്‍ ചില സംഘടനകള്‍ നടത്തുന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്നും ഈ വര്‍ഷം പത്താം ക്ലാസ് പാസായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ പ്ലസ് വണ്ണിന് അപേക്ഷ നല്കിയ 425 കുട്ടികള്‍ ഒഴികെ ബാക്കി എല്ലാവര്ക്കും പ്രവേശനം ലഭിച്ചിട്ടുണ്ടെന്നും കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന് ഫെയ്സ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.ഈ വര്‍ഷം 2059 ആദിവാസി കുട്ടികളാണ് പ്ലസ് വണ്ണിന് യോഗ്യത നേടിയത്. പ്രവേശനത്തിന് അപേക്ഷിച്ച കുട്ടികളില്‍ പ്രവേശനം ലഭിക്കാത്ത 425 പേര്‍ക്ക് ഈ മാസം തന്നെ പ്രവേശനം ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണം ഉറപ്പാക്കിയതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചിട്ടുണ്ടെന്നും എം.എല്‍.എ.
ഏതെങ്കിലും ആദിവാസി വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്കാന് കഴിയാതെ വന്നിട്ടുണ്ടെങ്കില്‍ രണ്ടാം ഘട്ട സപ്പ്ളിമെന്ററി ആലോട്ട്മെന്റിന് ശേഷം വീണ്ടും അപേക്ഷിക്കാനുള്ള സൗകര്യം ലഭ്യമാകുന്നതാണെന്നും. മന്ത്രി അറിയിച്ചിട്ടുണ്ട് കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പാസായ 1952 ആദിവാസി കുട്ടികളില്‍ 1700 പ്രവേശനം ലഭിച്ചു. ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സ് വിഷയങ്ങളെകാള് ഹുമാനിടീസ് വിഷയങ്ങളാണ് കൂടുതല്‍ താല്പര്യം ഈ വിഷയങ്ങളില്‍ സീറ്റ് വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.
ആദിവാസി ക്ഷേമ സമിതി 2014 ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ നടത്തിയ സമരത്തെ തുടര്‍ന്നാണ് സ്പോട്ട് അഡ്മിഷന് നടപ്പാക്കിയത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആദിവാസി ജനവിഭാഗങ്ങളോട് അനുഭാവപൂര്‍വമായ നിലപാടാണ് സ്വീകരിച്ചു പോരുന്നത് പ്ലസ് വണ്ണിനു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ മെട്രിക് ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്തതിനാല്‍ താമസിച്ചു പഠിക്കനാവശ്യമായ ധനസഹായം െ്രെടബല്‍ വകുപ്പ് നല്‍കുന്നതാണ്. ഈ സൌകര്യങ്ങള്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി ഉറപ്പാക്കുന്നതാണ്.വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സ്പെഷല്‍ റിക്രുട്ട്മെന്റ് വഴി പോലീസ്, എക്സൈസ് തസ്തികളില്‍ ഇതിനകം നിയമനം നല്‍കിയിട്ടുണ്ട്. കൂടാതെ 241 മെന്റര്‍ ടീച്ചര്‍മാരെയും നിയമിച്ചു. കുടുംബശ്രീ അനിമേറ്റര്‍,ബ്രിഡ്ജ് കോഴ്സ് ടീച്ചര്മാര് തുടങ്ങിയ തസ്തികളില്‍ 102 പേരെ നിയമിച്ചിട്ടുണ്ട്. കുടുംബശ്രീ വഴി നിയമിച്ചവര്‍ക്ക് 6500 രൂപയില്‍ നിന്നും 8500 രൂപയായി വര്‍ധിപ്പിക്കുകയും ആദ്യമായി ഫെസ്റിവല്‍ അലവന്‍സായി 1210 രൂപ നല്ക്ലുകയും ചെയ്തിട്ടുണ്ട്. പുതുതായി പോലീസിലേക്ക് 65 പേരെയും എടുക്കുന്നുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍