ബത്തേരി നഗര സൗന്ദര്യവത്കരണം: പൂച്ചെടികള്‍ സ്ഥാപിച്ചതില്‍ അഴിമതി ആരോപണവുമായി യൂത്ത് ലീഗ് രംഗത്ത്
ബത്തേരി:പൂച്ചെടികള്‍ ഫൂട്പാത്ത് കൈവരികളില്‍ സ്ഥാപിച്ച് ടൗണ്‍ സൗന്ദര്യവല്‍ക്കരണം നടത്തിയതില്‍ നഗരസഭ ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്ന് മുനിസിപ്പല്‍ യൂത്ത്‌ലീ്ഗ് കമ്മറ്റി ഭാരവാഹികള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് ഫൂട്പാത്ത് നവീകരിച്ചതും കൈവരികള്‍ സ്ഥാപിച്ചതും. തുടര്‍ന്ന് ടൗണിലെ വ്യാപാരികളുമായി ബന്ധപെട്ട് കൈവരികളില്‍ പൂച്ചെടികള്‍ സ്ഥാപിക്കാനുള്ള ഇടപെടല്‍ മാത്രമാണ് നഗരസഭ നടത്തിയിട്ടുള്ളു. ഇത്തരത്തില്‍ 850 ചെടികളാണ് വെച്ചത്. തുടര്‍ന്ന് വ്യാപാരികള്‍ പരിപാലിച്ചുപോന്ന ചെടികള്‍, കൈവരികളില്‍ പുതിയ ചെടിച്ചട്ടികള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി വ്യാപാരികളോട് ചേദിക്കുകപോലും ചെയ്യാതെ എടുത്തുകൊണ്ടുപോകുകയായിരുന്നുവെന്നും നേതാക്കള്‍ ആരോപിക്കുന്നു.
ഇതിനായി നഗരസഭ മൂന്നുലക്ഷം രൂപയാണ് വകയിരുത്തിയത്. എന്നാല്‍ വ്യാപാരികള്‍ സ്ഥാപിച്ച ചെടിച്ചട്ടികള്‍ എടുത്തുകൊണ്ടുപോയി അതില്‍ സ്വകാര്യ ഏജന്‍സിയുടെ പേര് വെച്ച് രണ്ടാമത് പൂച്ചെടികള്‍ വെയ്ക്കുകയായിരുന്നുവെന്നുമാണ് യൂത്ത് ലീഗിന്റെ് ആരോപണം. ഗോള്‍ഡന്‍ അരെമിയ, അല്‍മാണ്ട, ചെത്തി, റോസ്, മെലസ്‌റ്റോമ, ടിക്കോമ, ബോഗന്‍വില്ല തുടങ്ങിയ 12 ഇനം പൂച്ചെടികളാണ് കൈവരികളില്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതിന് 10 രൂപ മുതല്‍ 80രൂപവരെമാത്രമണ് വിലയെന്നും അതിനാല്‍ തന്നെ ടൗണില്‍ പൂച്ചട്ടികള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യ നഴ്‌സറിക്ക് കരാര്‍ നല്‍കി നഗരസഭ ലക്ഷങ്ങളുടെ തട്ടിപ്പാണ് നടത്തിയതെന്നും യൂത്ത് ലീഗ് നേതാക്കളായ മുസ്തഫ കുരുടന്‍കണ്ടി, റിയാസ് കല്ലൂവയല്‍, പഴേരി എന്നിവര്‍ ആരോപിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍