രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം: പ്രചാരണ കോലാഹലങ്ങള്‍ പരിഹാസ്യം: സിപിഐ(എം)
കല്‍പ്പറ്റ:രാഹുല്‍ഗാന്ധി എംപിയുടെ വയനാട് സന്ദര്‍ശനം ആഘോഷമാക്കി മാറ്റുന്നത് പരിഹാസ്യവും ജനാധിപത്യ വിരുദ്ധവുമാണെന്ന് സിപിഐ(എം) വയനാട് ജില്ല സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.മുഴുവന്‍ സമയവും മണ്ഡലത്തില്‍ നിറഞ്ഞ് നിന്ന് പ്രവര്‍ത്തിക്കേണ്ടവരാണ് എംപിമാര്‍.നാടിന്റെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച് പരിഹാരം കാണേണ്ട ഉത്തരവാദിത്വവും എംപിമാര്‍ക്കുണ്ട്. അങ്ങനെയിരിക്കേ രാജഭരണകാലത്തെ അനുസ്മരിപ്പിക്കും വിധം വര്‍ഷത്തിലൊരിക്കല്‍ 'പ്രജ'കളെ കാണാനെത്തുന്നതും അത് വലിയൊരു സംഭവമായി കൊട്ടിഘോഷിക്കുന്നതും ജനാധിപത്യസംവിധാനത്തില്‍ അങ്ങേയറ്റം ലജ്ജാകരമാണെന്നും എംപി എന്ന നിലയില്‍ രാഹുല്‍ തീര്‍ത്തും പരാജയപ്പെട്ടതായും സിപിഐ എം ആരോപിച്ചു.
നാലരലക്ഷത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും വിജയിച്ചത്. രാജ്യത്തിന്റെ വടക്കേ അറ്റത്ത് നിന്നും ഒരാള്‍ ജനപ്രതിനിധിയായാല്‍ വയനാടിന്റെ വികസനം മുരടിക്കുമെന്ന് അന്ന് തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ആ ആശങ്ക ശരിവെക്കുന്നതാണ് രാഹുലിന്റെ നിലപാടുകള്‍. വയനാടന്‍ ജനതയെ ദോഷകരമായി ബാധിക്കുന്ന നിരവധി നിയമങ്ങള്‍ പാര്‍ലമെണ്ടില്‍ മോഡി സര്‍കാര്‍ പാസാക്കി. വയനാടിന് വേണ്ടി ശബ്ദിക്കേണ്ട എംപി അപ്പോളെല്ലാം നിശബ്ദനായിരുന്നു. കോഴിക്കോട് കൊല്ലഗല്‍ ദേശീയ പാത പൂര്‍ണമായി അടച്ചിടാനുള്ളകേന്ദ്ര സര്‍കാര്‍ നീക്കത്തിനെതിരെ എം പി പ്രതികരിച്ചില്ല. ജനവാസമേഖലകളെ പരിസ്ഥിതിലോല മേഖല കളാക്കി മാറ്റാനുള്ള നീക്കത്തിലും എംപിയുടെ നിശബ്ദത തുടര്‍ന്നു. മണ്ഡലത്തിലെ ഭൂരിഭാഗം വരുന്ന ന്യുനപക്ഷങ്ങള്‍ക്കെതിരായ മുത്തലാഖ് നിയമത്തിലും കാശ്മിര്‍ പ്രശ്നത്തിലും രാഹുല്‍ നിസംഗനായിരുന്നു. ഏറ്റവും ഒടുവില്‍ കോവിഡിന്റെ മറവില്‍ എംപിമാരുടെ ഫണ്ട് വെട്ടിക്കുറച്ച കേന്ദ്ര സര്‍കാര്‍ നിലപാടിനെതിരെയും എംപിക്ക് അനക്കമുണ്ടായില്ല.ആദിവാസികളും തോട്ടം തൊഴിലാളികളും കര്ഷകതൊഴിലാളികളും നിര്‍ധന കര്‍ഷകരുമാണ് മണ്ഡലത്തില വോട്ടര്‍മാരില്‍ ഭൂരിഭാഗവും.അവര്‍ക്ക് കിട്ടേണ്ട അവകാശങ്ങള്‍ പോലും കേന്ദ്ര സര്‍കാര്‍ കവര്ന്നെടുത്തപ്പോള് പോലും നിശബ്ദത പാലിച്ച ഈ എംപിയെക്കാണ്ട് വയനാടിന് എന്ത് നേട്ടമുണ്ടായെന്ന് ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് പറയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ബാധ്യതയുണ്ട്. അതേ സമയം എംപിയുടെ നേരിട്ടുളള നിയന്ത്രണമില്ലാത്ത എം പി ഓഫീസ് കേന്ദ്രീകരിച്ച് അഴിമതിയും കൊള്ളയും നടക്കുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരു വിഭാഗം നേതാക്കള്‍ തന്നെയും ആരോപിക്കുന്നു. ബിജെപി നേതാക്കളുടെ കുട്ടികള്‍ക്ക് എം പി ക്വാട്ടയില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനം നല്കിയതും വിവാദമായി.സാധാരണ ജനപ്രതിനിധി യെന്നതില്‍ കവിഞ്ഞ് യാതൊരു പ്രാധാന്യവും എംപിയുടെ സന്ദര്‍ശനത്തിന് ഇല്ലെന്നിരിക്കേ അതിന്റെ മറവില്‍ കോണ്‍ഗ്രസും കൂട്ടരും നടത്തുന്ന പ്രചാരണകോലാഹലങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍