പാകിയത് നെല്‍വിത്ത്; വിളഞ്ഞത് കളകളും വിത്ത് നല്‍കിയ സഹകരണ സംഘത്തിനെതിരേ കര്‍ഷകര്‍
മീനങ്ങാടി:പാകിയത് നെല്‍വിത്താണെങ്കിലും വിളഞ്ഞത് കളകളെന്ന പരാതിയുമായി കര്‍ഷകന്‍മീനങ്ങാടി താഴത്തുവയല്‍ ചേനാട്ടേല്‍ കുര്യാക്കോസ് ആണ് പാട്ടത്തിനെടുത്ത ഒന്നേകാല്‍ ഏക്കര്‍ വയലില്‍ സുല്‍ത്താന്‍ ബത്തേരിയിലെ പഴം പച്ചക്കറി മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തില്‍ നിന്നും 35 കിലോ എന്‍.എസ്.സി. ജ്യോതി ഇനത്തില്‍ പെട്ട നെല്‍വിത്ത് വിതച്ച് നഷ്ടത്തിലായത്. 110 മുതല്‍ 120 ദിവസം കൊണ്ട് കൊയ്യാന്‍ പാകമാവും എന്നാണ് പഴം പച്ചക്കറിയില്‍ നിന്നറിയിച്ചിരുന്നത്.കഴിഞ്ഞ മാസം അവസാനത്തോടെ കതിരിടാന്‍ പാകമായപ്പോള്‍ ആവശ്യമായ വളവും കൊടുത്തു.20 ദിവസം മുന്‍പാണ് നെല്‍ക്കതിരിന് പകരം ഉയര്‍ന്ന് പൊങ്ങിയത് പ്രത്യേക തരം പുല്ലാണെന്ന് മനസ്സിലായത്. ഇതോടെ 25000 രൂപക്ക് മുകളില്‍ ചിലവഴിച്ച് വയലൊരുക്കി കൃഷിയിറക്കി നഷ്ടത്തിലായ കുര്യാക്കോസ് പരിഹാരം ആവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍