ബത്തേരി നഗരസഭക്ക് മാലിന്യ മുക്തം മികവിനുള്ള പുരസ്കാരം കിട്ടിയത് പ്രഹസനമെന്ന് യൂത്ത്ലീഗ്.
ബത്തേരി:മാലിന്യകൂനകളില്ലാത്ത പൊതുയിടങ്ങള്‍,മാലിന്യ സംസ്കരണം തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ സമിതി റിപ്പോര്ട്ടിന്മേല് ബത്തേരി നഗരസഭക്ക് ലഭിച്ച ശുചിത്വ പദവിക്കുള്ള അംഗീകാരം ഏറെ പ്രഹസനമാണെന്ന് മുന്‍സിപ്പല്‍ മുസ്ലിംയൂത്ത്ലീഗ് ആരോപിച്ചു.ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന പല പ്രദേശങ്ങളും മാലിന്യ കൂമ്പാരമായി കിടക്കുകയാണ്.ഈ അടുത്ത് ഉദ്ഘാടനം ചെയ്ത ബൈപ്പാസ് റോഡില്‍ മാലിന്യ നിക്ഷേപത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്.മാലിന്യ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു പോയതിനാല്‍ ടൗണിലെ വ്യാപാരികള്‍ക്ക് വേസ്റ്റ് നിക്ഷേപിക്കാന്‍ ഒരിടം ഇല്ലാത്ത അവസ്ഥയാണെന്നും യൂത്ത്ലീഗ്.ഇത്തരത്തില്‍ മാലിന്യം നിറഞ്ഞ് കിടക്കുന്ന നഗരസഭയില്‍ സര്‍ക്കാറിന്റെ സമിതി എന്ത് അടിസ്ഥാനത്തിലാണ് ബത്തേരി നഗരസഭയുടെ പേര് നിര്‍ദ്ദേശിച്ചത് എന്ന് വ്യക്തമാക്കണമെന്നും യൂത്ത്ലീഗ് ആവശ്യപ്പെട്ടു.പ്രസിഡണ്ട് മുസ്തഫ കുരുടന്‍കണ്ടി അധ്യക്ഷത വഹിച്ചു.റിയാസ് കല്ലുവയല്‍,സാലിം പഴേരി,താഹിര്‍ കൈപഞ്ചേരി, സൈനുദ്ധീന്‍ ചെതലയം, ഷൗക്കത്ത് കെ കെ,ഷംസു മൈതാനികുന്ന്,ഹംസ ആറാം മൈല്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍