തോണി സര്‍വീസ് പുനഃരാരംഭിക്കാന്‍ ഇനിയും നടപടിയായില്ല.
പുല്‍പ്പള്ളി:കോവിഡിനെ തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ നിര്‍ത്തിവെച്ച കേരള കര്‍ണ്ണാടക അതിര്‍ത്തിയിലെ കമ്പനി നദിലൂടെയുള്ള തോണി സര്‍വീസ് പുനഃരാരംഭിക്കാന്‍ ഇനിയും നടപടിയായില്ല. കോവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാര്‍ച്ച് 15നാണ് ബൈരക്കുപ്പ കടവിലെയും, മരക്കടവ് കടവിലെയും തോണി സര്‍വീസ് നിര്‍ത്തിവെച്ചത്.രണ്ടു കടവുകളിലുമായി 25യോളം തോണികളാണ് സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ അന്തര്‍ സംസ്ഥാന യാത്രയ്ക്ക് അനുമതി ലഭിച്ചിട്ടും തോണി സര്‍വീസ് പുനഃരാരംഭിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് തോണിക്കാരുടെ പരാതി. ബാവലി തോല്‍പ്പെട്ടി മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് യാതൊരു വിലക്കും ഇല്ലാത്തപ്പോഴാണ് തോണി സര്‍വീസ് മത്രം പുനഃരാരംഭിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് .ഇഞ്ചി കൃഷിക്കും മറ്റും കര്‍ണ്ണാടകയ്ക്ക് പോകുന്നവര്‍ക്ക് പുല്‍പ്പള്ളി മേഖലയില്‍ നിന്ന് എളുപ്പത്തില്‍ ബൈരക്കുപ്പവഴി പോകാമെങ്കിലും തോണികള്‍ ഇല്ലാത്തതുമൂലം മാനന്തവാടി കാട്ടിക്കുളം ചുറ്റി പോകേണ്ടയവസ്ഥയാണ് .ഇതിനുപുറമേ വര്‍ഷങ്ങളായി തോണി സര്‍വീസ് നടത്തിയിരുന്ന തോണികാര്ക്ക് മറ്റു ജോലിക്ക് പോകാന്‍ കഴിയാത്തയവസ്ഥയാണ്. മുള്ളന്‍കൊല്ലി പഞ്ചായത്ത് തോണി സര്‍വീസിന് അനുമതി നല്‍കാത്തതാണ് കടത്ത് പുനഃരാരംഭിക്കാന്‍ കഴിയാത്തതുയെന്നാണ് തോണികാര് പറയുന്നത്. അടിയന്തരമായി തോണി സര്‍വീസ് പുനഃരാരംഭിക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍