വി ജെ കമലാക്ഷി ടീച്ചര്‍ അനുസ്മരണം നടത്തി
പുല്‍പ്പള്ളി:കുടിയേറ്റ മേഖലയിലെ അധ്യാപികയും സി.കെ രാഘവന് മെമ്മോറിയല്‍ ട്രസ്റ്റിന്റെ ചെയര്‍പേഴ്സണുമായിരുന്ന വി.ജെ കമലാക്ഷി ടീച്ചറെ അനുസ്മരിച്ചു.കല്ലുവയല്‍ ജയശ്രീ സ്കൂളില്‍ നടന്ന അനുസ്മരണ സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ഒരു പ്രദേശത്തിന്റെയാകെ വിദ്യാഭ്യാസ മുന്നേറ്റത്തിന് തുടക്കം കുറിച്ച അധ്യാപികയായിരുന്നു കമലാക്ഷി ടീച്ചറെന്ന് അദ്ദേഹം അനുസ്മരിച്ചു. ജയശ്രീ സ്കൂള്‍ ആരംഭിക്കുന്നതില്‍ ഭര്‍ത്താവും പൊതു പ്രവര്‍ത്തകനുമായിരുന്ന സി കെ രാഘവന് ശക്തി പകര്‍ന്നത് കമലാക്ഷി ടീച്ചറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടീച്ചറുടെ ഛായാചിത്രം ഐ സി ബാലകൃഷ്ണന് എം.എല്‍ എ അനാഛാദനം ചെയ്തു. സമൂഹത്തിന്റെ നന്മയാവണം പൊതു പ്രവര്‍ത്തകന്റ ജീവിത ലക്ഷ്യമെന്നും, സാമൂഹിക പുരോഗതിക്കായി മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും പറയാറുള്ള മാതൃതുല്യമായ വാത്സല്യമായിരുന്നു കമലാക്ഷി ടീച്ചറെന്ന് അദ്ദേഹം അനുസ്മരിച്ചു. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്, ഒ.ആര് കേളു എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കമലാക്ഷി ടീച്ചറെ അനുസ്മരിച്ചു.
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷയായിരുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര് മുഖ്യ പ്രഭാഷണം നടത്തി. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ശിവരാമന്, ജില്ലാ പഞ്ചാായത്തംഗങ്ങളായ വര്‍ഗീസ് മരിയന്‍ കാവില്‍, ഒ ആര് രഘു, ഗ്രാമപഞ്ചായത്തംംഗങ്ങളായ അനിില്‍ മോന്, സണ്ണി തോമസ്, കെ എം രമേശന്, കെ സി റോസക്കുട്ടി ടീച്ചര്‍,കെ എല്‍ പൗലോസ്, കെ കെ എബ്രഹാം, വിജയന് കുടിലില്‍, ഷാജി ദാസ്, ടി ജെ ചാക്കോച്ചന്, ജോസഫ് പെരുവേലി, ജോസ് നെല്ലേടം, കെ പി ഗോവിന്ദന്‍ക്കുട്ടി, പി എഫ് മേരി, ബെന്നി മാത്യു, ഷൈന്‍ പി ദേവസ്യ, വി ജി കുഞ്ഞന്‍, ഏലിക്കുട്ടി ജോസഫ്സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍