സര്‍വ്വീസിനായി നല്‍കിയ കാര്‍ മോഷ്ടിച്ച് കടന്നു കളഞ്ഞു;മോഷ്ടാവിനെ സാഹസികമായി പിടികൂടി
മീനങ്ങാടി:കാക്കവയലിലെ വാഹന സര്‍വ്വീസ് സെന്ററില്‍ നിന്നും സര്‍വ്വീസിനായി നിര്‍ത്തിയിട്ടിരുന്ന ഇന്നോവ ക്രിസ്റ്റ കാര്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ കര്‍ണ്ണാടക സ്വദേശിയെ മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശി നസീര്‍ (54) ആണ് അറസ്റ്റിലായത്. കൃഷ്ണഗിരി സ്വദേശിയുടേതായിരുന്നു കാര്‍. ഇയ്യാള്‍ ഇന്നലെ കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ നിന്നും ആഡംബര കാര്‍ മോഷ്ടിക്കുകയും പിന്നീടത് കല്‍പ്പറ്റയില്‍ ഉപേക്ഷിക്കുകയും ചെയ്തത് ഇയ്യാളാണെന്ന് സൂചനയുണ്ട്.ഇന്ന് മോഷ്ടിച്ച കാറുമായി അമിത വേഗതയില്‍ സഞ്ചരിക്കവെ കൊളഗപ്പാറയില്‍ വെച്ച് പോലീസ് ഇന്റര്‍സെപ്റ്റര്‍ വഴി നടത്തിയ പരിശോധനയില്‍ കുടുങ്ങിയതോടെയാണ് മോഷണത്തിന്റെ ചുരുള്‍ അഴിഞ്ഞത്.
അമിത വേഗതയിലെത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പരിശോധിച്ചതിന് ശേഷം വാഹന ഉടമയെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് കാര്‍ സര്‍വ്വീസ് സ്‌റ്റേഷനില്‍ നല്‍കിയിരിക്കുകയാണെന്നുള്ള വിവരം ഉടമ പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് സര്‍വ്വീസ് സ്‌റ്റേഷനില്‍ അന്വേഷിച്ചതില്‍ കാര്‍ മോഷണം പോയതായി വ്യക്തമാകുകയായിരുന്നു. സി.സി.ടി.വി പരിശോധിച്ചതില്‍ മോഷ്ടാവ് കാറുമായി കടന്നു കളയുന്ന ദൃശ്യം പതിഞ്ഞതായി മനസ്സിലാക്കിയ പോലീസ് വിവിധ സ്‌റ്റേഷനുകളിലേക്ക് സന്ദേശം കൈമാറുകയും ഊര്‍ജ്ജിത തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു.
ഇതിനിടയില്‍ കാറിന്റെ ഉടമയും മകനും മീനങ്ങാടിക്ക് സമീപം വെച്ച് മറ്റൊരു കാറിലെത്തി മോഷ്ടാവിന്റെ കാര്‍ തടഞ്ഞെങ്കിലും മോഷ്ടാവ് സാഹസികമായി അവിടെ നിന്നും കാറുമായി കടന്നു കളയുകയായിരുന്നു. ഒടുവില്‍ വടുവഞ്ചാലില്‍ വെച്ച് പോലീസും നാട്ടുകാരും മോഷ്ടാവിനെ പിടികൂടുകയായിരുന്നു. ഇയ്യാള്‍ക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തതായി വൈത്തിരി സിഐ ഷരീഫ് പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍