പോസ്റ്റ് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി
പുല്‍പ്പള്ളി:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നാടിനെ കര്‍ഷകരുടെ ശവപ്പറമ്പാക്കാനുള്ള നിയമങ്ങളാണുണ്ടാക്കുന്നതെന്ന് കെ.പി.സി.സി. മെമ്പര്‍ കെ.എല്‍. പൗലോസ് ആരോപിച്ചു.പുല്‍പ്പളളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പോസ്റ്റ് ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാര്‍ഷിക മേഖലയെ കുത്തകകള്‍ക്ക് തീറെഴുതി കൊടുത്തും അവശ്യ സാധനങ്ങളെ സംഭരണ വിതരണ മേഖലയിലെ എല്ലാ നിയന്ത്രണങ്ങളും നീക്കി കോര്‍പ്പറേറ്റുകള്‍ക്ക് ഏല്‍പ്പിച്ച് നല്ക്കുകന്നതും വഴി ചെറുകിട ഇടത്തരം കര്‍ഷകര്‍ ഇല്ലാതാകുകയും വിലക്കയറ്റവും പട്ടിണിയും ആത്മഹത്യയും നാടിനെ വിഴുങ്ങുകയും ചെയ്യുമെന്നും അദ്ദേഹം ആരോപിച്ചു.
വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഒരു കിലോമീറ്റര്‍ വായു ദൂരം ബഫര്‍ സോണാക്കാമെന്നു സംസ്ഥാന സര്‍ക്കാരാണ് കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയത്. ആ ഒരു കിലോമീറ്ററിന് പുറമേ ഒരു കിലോമീറ്റര്‍ കൂടി നിയന്ത്രണങ്ങള്‍ വരുമെന്നാണ് കരടു നിര്‍ദ്ദേശത്തില്‍ പറയുന്നത്.അവിടങ്ങളില്‍ സ്വന്തം ആവശ്യത്തിനല്ലാതെ കൃഷികള്‍ നടത്താതോ ആടുമാടുകളെ വളര്‍ത്താനോ പാടില്ല. കിണറു കുഴിക്കുന്നതിനു പോലും നിയന്ത്രണങ്ങള്‍ വരും.എലിയെ മാളത്തിലിട്ട് പുകക്കുന്ന പോലെയാണ് സര്‍ക്കാരുകള്‍ കര്‍ഷകരെ വേട്ടയാടുന്നത്. ഇത് എന്തു വില കൊടുത്തും ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് ടി.എസ്. ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ഡിസിസി ജനറല്‍ സെക്രട്ടറി എന്‍.യു ഉലഹന്നന്‍,സി.പി ജോയി,സണ്ണി തോമസ്,കെ.എല്ജോണി, ്വി.എം പൗലോസ്,സി.പി കര്യാക്കോസ്,പി.ഡി ജോണി,കെ.ഐ. വിജയന്,സജി പെരുമ്പില്‍,സാബു കെ മാത്യു,കെ.എം എല്‍ദോസ്,സെലിന് മാനുവേല്‍,സജി റെജി, രജനി ചന്ദ്രന്, അഗസ്റ്റ്യന്‍,ശരത്,ജോമറ്റ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms