മലബാര്‍ വന്യജീവി സങ്കേത കരട് വിജ്ഞാപനം റദ്ദ് ചെയ്യണം:കര്‍ഷക ജനസംരക്ഷണ സമിതി
കല്‍പ്പറ്റ:മലബാര്‍ വന്യജീവി സങ്കേത കരട് വിജ്ഞാപനം റദ്ദ് ചെയ്യണമെന്ന് യു.ഡി.എഫ് നേതൃത്വത്തില്‍ രൂപീകരിച്ച കര്‍ഷക ജനസംരക്ഷണ സമിതി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.വിജ്ഞാപനം വന്നാല്‍ നിര്‍ദ്ദിഷ്ഠ പരിസ്ഥിതി ലോല പ്രദേശത്ത് വാഹന ഇന്ധന നിയന്ത്രണം, ആദിവാസികള്‍ക്കടക്കം കൃഷിക്ക് മുന്‍കൂര്‍ അനുവാദം തേടല്‍, എല്ലാവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം, താമസ സൗകര്യങ്ങള്‍ പോലും മുന്‍കൂര്‍ അനുമതി തേടല്‍, അടിസ്ഥാന വികസന സൗകര്യങ്ങളും കൃഷിയും കടമുറികള്‍ അടക്കമുള്ള വാണിജ്യ ആവശ്യ കെട്ടിടനിര്‍മ്മാണം, പുതിയ ഭവന നിര്‍മ്മാണം, ചെറുകിട നാമമാത്ര വ്യവസായങ്ങളുടെ ആരംഭം എന്നിവയൊക്കെ തടയപ്പെടുമെന്നും കര്‍ഷക ജനസംരക്ഷണ സമിതി.റോഡുകളുടെ ബലപ്പെടുത്തലും ടാറിങ്ങും, വീതികൂട്ടലും റോഡുകളുടെ നിര്‍മാണവും , രാത്രിയാത്രാ നിരോധനം, കന്നുകാലി കോഴിഫാമുകള്‍ , ഡയറി ഫാം നിലവിലുള്ള കാര്‍ഷികവൃത്തികള്‍, മത്സ്യകൃഷി തുടങ്ങിയവയ്ക്കെല്ലാം നിയന്ത്രണം വരും. പരിസ്ഥിതി ലോലമേഖലകളില്‍ ഒരു കിലോമീറ്റര്‍ ദൂരം വരെ നിര്‍മ്മാണ നിയന്ത്രണങ്ങള്‍ ഉണ്ടാകും .ഇതുമൂലം സാധാരണക്കാരന് ജീവിതം വഴിമുട്ടും. ഇക്കോ സെന്‍സിറ്റീവ് ആകുന്നതോടുകൂടി വികസനം സാധ്യമല്ലാതെയായി തീരുന്ന ഈ പ്രദേശങ്ങളില്‍ ഭൂവുടമകള്‍ക്ക് ന്യായമായ വില പോലും ഭൂമി വില്ക്കുമ്പോള് ലഭിക്കുകയില്ലെന്നും സ്പഷ്ടമാണ്. കര്‍ഷകര്‍ക്ക് സ്വന്തം ഭൂമിയില്‍ ഉള്ള മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കുന്നതല്ല എന്ന കരിനിയമം കര്‍ഷകരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ്.കുടിവെള്ളത്തിന് കിണര്‍ കുഴിക്കാന്‍ പോലും പ്രത്യേക അനുവാദം വേണം,കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും കൃഷിയിടങ്ങളെയും തകര്‍ക്കുന്ന രീതിയില്‍ സാധാരണജനങ്ങള്‍ ഇതിനെല്ലാം ബലിയാടാവുകയാണ്. ഭരണഘടന ഉറപ്പു നല്കുന്ന മൗലിക അവകാശ ലംഘനവും മേലുള്ള കടന്നുകയറ്റമാണിത്' .ഉപജീവനത്തിന് ആവശ്യമായ തൊഴില്‍ ചെയ്ത് സ്വന്തം ഭൂമിയില്‍ കൃഷിചെയ്ത് ജീവിക്കാനുള്ള പൗരന്റെ മൗലിക അവകാശത്തില്‍ ഇതുവഴി കടന്നുകയറ്റമാണ് നടക്കുന്നത് എന്ന് ഇവര്‍ കുറ്റപ്പെടുത്തി.പ്രതിഷേധ സമരങ്ങളുടെ ഭാഗമായി 26ന്നില്പ്പ് സമരം നടത്തും. ഒക്ടോബര്‍ ഒന്നിന് അടിവാരത്ത് ഏകദിന ഉപവാസം നടത്തും. കര്‍ഷക ജനസംരക്ഷണ സമിതി ചെയര്മാന് അഡ്വക്കറ്റ് ടി .സിദ്ദിഖ് ,വയനാട് ഡി.സി.സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന് എം എല്‍ എ, ട്രഷറര്‍ രക്ഷാധികാരി കെ .സി റോസക്കുട്ടി ടീച്ചര്‍,പി പി ആലി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍