ബഫര്‍ സോണ്‍;വയനാട്ടുകാരുടെ പോരാട്ട വീര്യത്തെ അളക്കരുത്:ഐ സി ബാലകൃഷ്ണന് എംഎല്‍എ
ബത്തേരി:ബഫര്‍ സോണ്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കരട് രേഖയിലെ ജനദ്രോഹ തീരുമാനങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറായില്ലെങ്കില്‍ വയനാട് ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങാന്‍ ജനങ്ങള്‍ ഒരുങ്ങിയിരിക്കണമെന്ന് ഐ സി ബാലകൃഷ്ണന് എം എല്‍ എ. കത്തോലിക്ക സഭ സുല്‍ത്താന്‍ ബത്തേരി ഫൊറോന കൗണ്‍സില്‍ ഭാരവാഹികളുടെ യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാടന്‍ ജനതയോട് ആത്മാര്‍ത്ഥമായ സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റേതെങ്കില്‍ വനാതിര്‍ത്തി പിന്നിട്ടുള്ള ബഫര്‍ സോണ്‍ പ്രഖ്യാപനം പിന്‍വലിക്കും.ഇതിനായി സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.പുതിയ വന സംരക്ഷണ നിയമങ്ങള്‍ കൊണ്ടുവന്ന് വയനാട്ടുകാരെ കൂടുതല്‍ ദുരിതത്തിലാക്കാനാണ് ശ്രമമെങ്കില്‍ ഈ നാടിന്റെ സമരവീര്യം സര്‍ക്കാരുകള്‍ ഇനിയുമറിയുമെന്നും എംഎല്‍എ പറഞ്ഞു. സമരപരിപാടികളുടെ തുടക്കമായി 27ന് വീടുകളിലും സ്ഥാപനങ്ങളിലും പ്ലക്കാര്‍ഡുകളുയര്‍ത്തി ആളുകള്‍ പ്രതിഷേധിക്കും. അസംപ്ഷന്‍ പള്ളിക്കു മുന്നില്‍ മലങ്കര കത്തോലിക്ക ബിഷപ്പ് ജോസഫ് മാര്‍ തോമസ് സമരം ഉത്ഘാടനം ചെയ്യും.വിവിധ ഇടവക ഭാരവാഹികളുടെ നേതൃത്വത്തില്‍ അതാത് പ്രദേശങ്ങളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യും. രൂപത നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന ഇമെയില്‍ ക്യാമ്പയിനില്‍ മുഴുവന്‍ ഇടവകാംഗങ്ങളെയും പങ്കെടുപ്പിക്കും.ഫൊറോന വികാരി ഫാ.ജെയിംസ് പുത്തന്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക പുരോഗമന സമിതി സംസ്ഥാന ചെയര്മാന് പി എം ജോയി മുഖ്യ പ്രഭാഷണം നടത്തി.എന്‍ എം വിജയന്,സണ്ണി നെടും ങ്കല്ലേല്,ബെന്നി കൈനിക്കല്‍, ഫാ.തോമസ് തൈക്കു ന്നുംപുറം,ഫാ.സെബാസ്റ്റ്യന്‍ ഉണ്ണിപ്പള്ളി, ഫാ.ചാക്കോ മേപ്പുറത്ത്, സിബിച്ചന് കരിക്കേടം, ഗ്രേസി ജേക്കബ് പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍