പുല്‍പ്പള്ളി മേഖലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു ;പുല്‍പ്പള്ളി കാനറാ ബാങ്ക് ശാഖ ഇന്ന് അടച്ചിടും
പുല്‍പ്പള്ളി: പുല്‍പ്പള്ളി മേഖലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ചങ്ങല ഗേറ്റിലെ വ്യാപാരിയുടെയും, കെ എസ് ആര്‍ ടി സി ജീവനക്കാരന്റെയും സമ്പര്‍ക്കത്തിലൂടെ അഞ്ചോളം പേര്‍ക്കാണ് ആര്‍ ടി പി സി ആര്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച രോഗി പുല്‍പ്പള്ളി കാനറാബാങ്കില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച ബാങ്ക് അടച്ചിടാനും, ജീവനക്കാരോട് ക്വാറന്റൈനില്‍ പ്രവേശിക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പുല്‍പ്പള്ളി മേഖലയില്‍ മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ സമ്പര്‍ക്കരോഗബാധിതരുടെയെണ്ണം വര്‍ധിക്കുന്നത് ആശങ്കക്കിട നല്‍കിയിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പരിശോധന ബുധനാഴ്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ രോഗം സ്ഥിരീകരിച്ച ചിലരുടെ സമ്പര്‍ക്കപട്ടികയില്‍ നിരവധി പേരുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്. ചങ്ങലഗേറ്റിലെ വ്യാപാരിയില്‍ നിന്നും നാല് വനംവകുപ്പ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അവരുടെ സമ്പര്‍ക്കപട്ടികയിലുള്ളവരുടെ പരിശോധനയും നടക്കാനുണ്ട്. നിലവില്‍ ഫോറസ്റ്റ് ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. ഇവിടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടൈന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ച് നിയന്ത്രണം ശക്തമാക്കിയിരിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ ക്വാറന്റൈനില്‍ കഴിയുന്നില്ലെന്ന ആരോപണവും പുല്‍പ്പള്ളി മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍