കോവിഡ് പ്രതിരോധം;മാനന്തവാടി നഗരസഭയില്‍ കൂടുതല്‍ നിയന്ത്രണം
മാനന്തവാടി:കോവിഡ് പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.വ്യാപാര സംഘടന,ഓട്ടോ ടാക്‌സി തൊഴിലാളികള്‍,ബാങ്ക് പ്രതിനിധികള്‍,വഴിയോര കച്ചവടക്കാര്‍ എന്നിവരുടെ യോഗം നഗരസഭ ഹാളില്‍ വച്ച് നടന്നു.അതിന്റെ അടിസ്ഥാനത്തില്‍ നാളെ(ആഗസ്റ്റ്് 9) മുതല്‍ നഗരസഭ പരിധിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും.
മാനന്തവാടി നഗരസഭാ പരിധിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ 7 മുതല്‍ വൈകുന്നേരം 5.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.
ഓട്ടോ ടാക്‌സികള്‍ ഹാള്‍ട്ടിംഗ് പെര്‍മ്മിറ്റ് നമ്പര്‍ അടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തേണ്ടതാണ്.തിങ്കള്‍,ബുധര്‍,വെള്ളി ഒറ്റ അക്കം(1,3,5,7,9),ചൊവ്വ,വ്യാഴം,ശനി ഇരട്ട അക്കം(0,2,4,6,8)
ഉന്തുവണ്ടി,വഴിയോര കച്ചവടങ്ങള്‍,വീടുകള്‍ കയറിയുള്ള വില്‍പ്പന എന്നിവ നിരോധിച്ചു.
കുടുംബശ്രീയുമായി ബന്ധപ്പെട്ട ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ബുധന്‍,വ്യാഴം,വെള്ളി ദിവസങ്ങളിലായി ക്രമീകരിച്ചു.ബുധന്‍ (ഡിവിഷന്‍ 1 മുതല്‍ 12 വരെ),വ്യാഴം(ഡിവിഷന്‍ 13 മുതല്‍ 24 വരെ),വെള്ളി (ഡിവിഷന്‍ 25 മുതല്‍ 36 വരെ)
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍