വേലായുധന്‍ ചെട്ടി ഭരണകൂടം സൃഷ്ടിച്ച രക്തസാക്ഷി: യൂത്ത് കോണ്‍ഗ്രസ്
പുല്‍പ്പള്ളി:മരുന്നും ഭക്ഷണവും കിട്ടാതെ മരിച്ച വേലായുധന്‍ ചെട്ടിയുടെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.കോവിഡ് കാലത്ത് പുല്‍പ്പളളി പഞ്ചായത്തിലെ കതുവാകുന്നില്‍ വയോധികന്റെ മരണത്തിന്റെ ഉത്തരവാദിത്വം പിണറായി സര്‍ക്കാറരിനും പഞ്ചായത്തിനുമാണെന്നും. കോവിഡ് കാലത്ത് തെരുവിലലയുന്ന പട്ടികള്‍ക്കും, പൂച്ചകള്‍ക്കും കരുതല്‍ നല്‍കണമെന്ന് പറയുന്ന പിണറായി വിജയന്റെ പാര്‍ട്ടിക്കാര്‍ ഭരിക്കുന്ന പഞ്ചായത്തില്‍ നടന്ന മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും . ഈ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ്സ് പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി സിജു പൗലോസ് തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു.എം.ടി കരുണാകരന്‍, മണി പാമ്പനാല്‍, സണ്ണി തോമസ്, അഭിലാഷ് ജോര്‍ജ്ജ്, ജോമറ്റ് സെബാസ്റ്റ്യന്‍, അജിത്ത് മുള്ളന്‍കൊല്ലി, അനുജിത്ത്.സി.എ,എ.കെശരത്ത്, ലിജോ ജോര്‍ജ്, ശ്രീജിത്ത് റ്റി.ജെ, ജോര്‍ജ്ജ് കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍