കൃഷിയിടത്തിലേക്ക് കര്‍ഷകര്‍ തിരിച്ചു വരേണ്ട സമയം അതിക്രമിച്ചു: പി കെ ഫിറോസ്.
ബത്തേരി:നമ്മുടെ ജീവിതത്തിലെ നിത്യോപയോഗ സാധനങ്ങളായ അരിയും പച്ചക്കറികള്‍ അടക്കമുള്ളവ വാങ്ങാന്‍ ഇപ്പോഴും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഉള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന സാധനങ്ങള്‍ ഒരുപക്ഷേ നിലച്ചു പോയാല്‍ കേരളം വലിയ പട്ടിണിയിലേക്ക് പോകേണ്ടി വരും.അത്കൊണ്ട്കൃഷിയിടങ്ങളിലേക്ക് നമ്മള് തിരിച്ചുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തരിഷ് ഭൂമി കൃഷിയിടമാക്കുന്ന 'മണ്ണ്' എന്ന പദ്ധതിയുടെ ഭാഗമായി ഓടപ്പൊള്ളം കരുവള്ളിക്കുന്ന് 5 ഏക്കര്‍ നെല്‍ കൃഷി ചെയ്യുന്ന വയലില്‍ വിത്ത് വിതച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വയം പര്യാപ്തത കൈവരിക്കുക എന്നത് നമ്മുടെ സംസ്ഥാനം ആലോചിക്കേണ്ട സമയമാണ്. കൃഷി മേഖലയിലേക്ക് ഇറങ്ങുന്നവരെ സര്‍ക്കാര്‍ പിന്തുണച്ചാല്‍ കേരളത്തിന് സ്വയം പര്യാപ്തത നേരിടുന്നതില്‍ ഒരു പരിധിവരെ വിജയിക്കാന്‍ കഴിയും.നെല്‍പ്പാടങ്ങളില്‍ സബ്സിഡികളോടൊപ്പം സര്ക്കാര്യന്ത്രോപയോഗവും കൂടി നല്കിയാല് കൊയ്ത്തുകാലം ആഘോഷമാക്കാന്‍ കഴിയും.നെല്ലറകള്‍ വ്യാപകമാവുന്നതോടെ വരള്‍ച്ചയും അപ്രത്യക്ഷമാവും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നെല്‍കൃഷി യജ്ഞത്തിലാണെന്നും പി കെ ഫിറോസ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.ചടങ്ങില്‍ യൂത്ത്ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സമദ് കണ്ണിയന്‍ അധ്യക്ഷത വഹിച്ചു.ബത്തേരി കൃഷി ഭവന് ഓഫീസര്‍ സുമിന, പി ഇസ്മയില്‍, കെ നൂറുദ്ധീന്‍, പി പി അയ്യൂബ്, എം എ അസൈനാര്‍, അബ്ദുള്ള മാടക്കര, കെ ഹാരിസ്, സി കെ ഹാരിഫ്,വാര്‍ഡ് കൗണ്‍സിലര്‍ റിനുജോണ്‍
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍