മുള്ളന്‍കൊല്ലി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിന്റെ കെടുകാര്യസ്ഥക്കും അഴിമതിക്കും സ്ത്രിീവിരുദ്ധ നിലപാടുകള്‍ക്കുമെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പാവങ്ങള്‍ക്ക് കൈത്താങ്ങായിട്ടുള്ള ലൈഫ് പദ്ധതി പഞ്ചായത്ത് ഭരണസമിതി അട്ടിമറിച്ചൂവെന്ന് സിപിഐഎം ആരോപിച്ചു.3500 അപേക്ഷകരില്‍ 119 വീടുകള്‍ മാത്രമാണ് ഈ 4വര്‍ഷം കൊണ്ട് കൊടുക്കാന്‍ കഴിഞ്ഞത്.ഇതില്‍ തന്നെ 70ഓളം വീടുകള്‍ എല്‍ഡിഎഫ് മെമ്പര്‍മാരുടെ വാര്‍ഡ്കളില്‍ ആണ് ഉള്ളത്.പ്രസിഡന്റിന്റെ വാര്‍ഡില്‍ ആകെ കൊടുത്തത് 2വീടുകളാണ്.പദ്ധതി അട്ടിമറിച്ചതിനു ഇത് തന്നെ വല്യ ഒരു ഉദാഹരണമാണ്.വനിതാ പ്രസിഡന്റ് ഭരിക്കുന്ന പഞ്ചായത്തില്‍ പാവപ്പെട്ട ആശാവര്‍ക്കറെ പിരിച്ചുവിട്ടും വനിതാ മൃഗ ഡോക്ടറെ മാനസികമായി പീഡിപ്പിച്ചും തികച്ചും സ്ത്രീ വിരുദ്ധമായ നിലപാടുകളാണ് ഈ ഭരണ സമിതി കൈക്കൊണ്ടിട്ടുള്ളത്.കഴിഞ്ഞ നാലര വര്‍ഷത്തില്‍ ജനങ്ങള്‍ക്ക് ഗുണപ്രദമായ ഒരു പദ്ധതി പോലും കൊണ്ടുവരാന്‍ യു ഡി എഫ് ഭരിക്കുന്ന ഈ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്നത് പകല്‍ പോലെ സത്യമാണെന്ന് സിപിഐഎം കുറ്റപ്പെടുത്തി.ധര്‍ണ്ണ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി എസ് ജനാര്‍ദനന്‍ ഉല്‍ഘടനം ചെയ്തു. പുല്‍പള്ളി ഏരിയ സെക്രട്ടറി ാ െസുരേഷ് ബാബു, മുള്ളന്‍കൊല്ലി ലോക്കല്‍ സെക്രട്ടറി പി എ മുഹമ്മദ്, പാടിച്ചിറ ലോക്കല്‍ സെക്രട്ടറി ജോബി, സിപി വിന്‍സെന്റ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍