പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം:ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍
ബത്തേരി:മഹാരാഷ്ട്രയില്‍ നിന്ന് ലോഡുമായി വന്ന ലോറി െ്രെഡവര്‍മാര്‍ക്കെതിരെ അകാരണമായി കേസ് എടുക്കുകയും ലോറി സ്‌റ്റേഷനില്‍ പിടിച്ചിടുകയും, ഞായറാഴ്ച്ച ലോക്ക് ഡൗണ്‍ സമയത്ത് റോഡില്‍ ഇറക്കി വിടുകയും ചെയ്ത മീനങ്ങാടി സി ഐ ക്കും, എസ്.ഐക്കു മെതിരെ നടപടി സ്വീകരിക്കണമെന്ന് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ലോഡുമായി വന്ന ലോറി ഡ്രൈവര്‍മാര്‍ക്ക് വഴിയോരങ്ങളില്‍ നിന്ന് ഭക്ഷണവും വെള്ളവും പ്രാഥമിക ആവശ്യം നിറവേറ്റാന്‍ സൗകര്യവും ഇല്ലാത്തത് കാരണം ലോറി ഉടമ മീനങ്ങാടി ചെണ്ടക്കുനി സ്വദേശി അബ്ദുസലാമിനെ വിവരമറിയിക്കുകയും അദ്ദോഹം വണ്ടിയുമായി വീട്ടിലേക്ക് വരാന്‍ പറയുകയും വണ്ടി റോഡരികില്‍ പാര്‍ക്ക് ചെയ്ത് കുടിവെള്ളം ശേഖരിക്കുന്ന സമയത്ത് അതുവഴിവന്ന മീനങ്ങാടി സ്‌റ്റേഷനിലെ സിഐ യാതൊരു കാരണവും കൂടാതെ ലോറി ഉടമയേയും തൊഴിലാളികളേയും അസഭ്യം പറയുകയും അവര്‍ക്കെതിരേ വലിയ രീതിയിലുള്ള ഫൈന്‍ അടക്കേണ്ട കേസ് ചാര്‍ജ് ചെയ്യുകയും ചെയ്്യുകയായിരുന്നൂവെന്ന് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ആരോപിച്ചു.
പിന്നീട് വാഹനം പോലീസ് തടങ്കലില്‍ വെക്കുകയും ഞായറാഴ്ച സമ്പൂര്‍ണ ലോക് ഡൗണ്‍ സമയത്ത് തൊഴിലാളികളെ മീനങ്ങാടി റോഡില്‍ ഇറക്കി വിടുകയും അവര്‍ മാനന്തവാടിയിലേക്ക് പോകാന്‍ വണ്ടി കിട്ടാതെ ബുദ്ധിമുട്ടുകയും ചെയ്തു.പോലീസിന്റെ ഈ നടപടിക്കെതിരേ വയനാട് ജില്ലാ ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മുഖ്യമന്ത്രിക്കും ഡിജിപി ക്കും,വയനാട് ജില്ലാ കലക്ടര്‍ക്കും വയനാട് ജില്ലാ പോലിസ് മേധാവിക്കും പരാതി നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു. ഇതിനെതിരേ നടപടിയെടുത്തില്ലെങ്കില്‍ ഉടമകളും തൊഴിലാളികളും സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ ആലോചിക്കുന്നതായി നേതൃത്വം അറിയിച്ചു.യോഗത്തില്‍ജില്ലാ പ്രസിഡന്റ് അഹമ്മദ് കോയ, തുളസിധരന്‍ ബത്തേരി മുഹമ്മദ് കല്പറ്റ ജിനു മടക്കി മല ഉമ്മര്‍ മുത്തങ്ങ ഷിബു മീനങ്ങാടി എന്നിവര്‍ പങ്കെടുത്തു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍