നരഭോജി കടുവയെ പിടികൂടാന്‍ വനവകുപ്പ് നടപടി ആരംഭിച്ചു.
പുല്‍പ്പള്ളി:പുല്‍പ്പള്ളി കതവക്കുന്നില്‍ യുവാവിനെ കൊല്ലപ്പെടുത്തിയ നരഭോജി കടുവയെ പിടികൂടാന്‍ വനവകുപ്പ് നടപടി ആരംഭിച്ചു. കടുവയുടെ സാന്നിധ്യമറിയാനായി വനത്തിലെ വിവിധ മേഖലകളില്‍ എട്ടോളം ക്യാമറകള്‍ സ്ഥാപിച്ചു. ഇന്ന് വൈകിട്ടോടെ വനത്തില്‍ കൂട് സ്ഥാപിക്കും.കൂട് സ്ഥാപനത്തിനാവശ്യപ്പെട്ട് അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടന്‍ കൂട് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് വന വകുപ്പ് ഇതിനുപുറമേ വനത്തില്‍ തെരച്ചിലും ആരംഭിച്ചു. കടുവയുടെ സാന്നിധ്യം ഈ മേഖലയില്‍ തന്നെ ഉണ്ടെന്നാണ് വനവകുപ്പ് അധികൃതര്‍ പറയുന്നത്.ഇന്നലെ വൈകിട്ടോടെ മരിച്ച ശിവകുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രാത്രി 9 മണിയോടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. കടുവയുടെ സാന്നിധ്യം വനമേഖലകളില്‍ ഉണ്ടെന്ന് അറിഞ്ഞതോടെ ഭീതിലാണ് പ്രദേശത്തെ ജനങ്ങള്‍ കൂടുതല്‍ വനപാലകരെ എത്തിച്ച് കടുവയെ മയയ്ക്കുവെടി വച്ച് പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍