കൈതക്കല്‍ ജലവിതരണ പദ്ധതി അട്ടിമറിക്കുന്നു:മുസ്ലീം ലീഗ്
പനമരം:പനമരം പഞ്ചായത്തിലെ ഒന്‍പതും,പതിനൊന്നും വാര്‍ഡുകളില്‍ ജലവിതരണത്തിനായി തുടക്കം കുറിച്ച കൈതക്കല്‍ ജലവിതരണ പദ്ധതില്‍ വ്യാപകമായ അഴിമതിയും,ക്രമക്കേടും നടത്തി പദ്ധതി ഇല്ലാതാക്കാന്‍ പഞ്ചായത്ത് ഭരണസമിതിയും, ഉദ്യോഗസ്ഥ ലോബിയും ശ്രമിക്കുകയാണെന്നാരോപിച്ച് മുസ്ലിം ലീഗ് കൈതക്കല്‍ ,പരക്കുനി, ചങ്ങാടക്കടവ് ശാഖ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ മാനന്തവാടി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഉവൈസ് എടവെട്ടന്‍ ഉദ്ഘാടനം ചെയ്തു. ടെണ്ടര്‍ പോലും വിളിക്കാതെ ഒരു കോടിയോളം രൂപ മുടക്കി ഗുണനിലവാരമില്ലാത്ത സാധന സാമഗ്രികള്‍ വാങ്ങി ജല വിതരണത്തിനുള്ള അടിസ്ഥാന സൗകര്യം പോലും കണ്ടെത്താതെ മണ്ണിനടിയില്‍ കുഴിച്ചിട്ടിരിക്കുകയാണ്.കഴിഞ്ഞ രണ്ട് വര്‍ഷമായി 360 ഗുണഭോക്താക്കളില്‍ നിന്ന് പണം പിരിച്ചതല്ലാതെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കണ്ടിട്ടില്ല. ഉദ്യോഗസ്ഥരെ കൂട്ട് പിടിച്ചുകൊണ്ട് നല്ല രീതിയില്‍ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്ന അഞ്ചുകുന്ന് ജലനിധി പദ്ധതിയില്‍ നിന്നും അനധികൃതമായി പൈപ്പ് ഇട്ട് കൈതക്കല്‍ പദ്ധതിയോട് കൂട്ടിയിണക്കാനാണ് പഞ്ചായത്ത് ഭരണ സമിതി ശ്രമം നടത്തുന്നതെന്നും വന്‍ അഴിമതിയാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളതെന്നും മുസ്‌ലിം ലീഗ് ആരോപിച്ചു.
കൈതക്കല്‍പരക്കുനി പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ മുസ്‌ലിം ലീഗ് നേതൃത്വം നല്‍കുമെന്നു നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. മൂസ ചങ്ങാടക്കടവ് അധ്യക്ഷ്യത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അസീസ് കുനിയന്‍, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എ ജാഫര്‍ മാസ്റ്റര്‍, കേരള കോണ്ഗ്രസ് ജില്ല പ്രസിഡണ്ട് എം.സി സെബാസ്റ്റ്യന്‍, സി.എം.പി ജില്ല സെക്രട്ടറി ടി .കെ ഭൂപേഷ്, കുഞ്ഞമ്മദ് മഞ്ചേരി, ജാബിര്‍ വരിയില്‍, മജീദ് കൈതക്കല്‍, റമീസ് പനമരം അര്‍ഷാദ് ചങ്ങാടക്കടവ്.കെ.ടി സുബൈര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റംഷാദ് കൈതക്കല്‍ സ്വാഗതവും നാസര്‍ പുളിക്കണ്ടി നന്ദിയും പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍