വയനാട്ടില്‍ ഒരാള്‍ക്ക് കൂടി രോഗമുക്തി
മാനന്തവാടി:കോവിഡ് സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാട്ടികുളം പനവല്ലി സ്വദേശി 26 കാരി രോഗം ഭേദമായി ആശുപത്രി വിട്ടു.മെയ് 11നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുകയായിരുന്ന ഇവരുടെ മക്കളും, ഭര്‍ത്താവും നേരത്തെ രോഗമുക്തി നേടിയിരുന്നു.പുതുതായി നിര്‍ദ്ദേശിക്കപ്പെട്ട 172 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3700 പേരാണ് ഇപ്പോള്‍ വയനാട് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 743 ആളുകള്‍ ഉള്‍പ്പെടെ 1761 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലാണ്.ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1844 ആളുകളുടെ സാമ്പിളുകളില്‍ 1590 ആളുകളുടെ ഫലം ലഭിച്ചതില്‍ 1560 നെഗറ്റീവും 30 ആളുകളുടെ സാമ്പിള്‍ പോസിറ്റീവുമാണ്. 249 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്.
സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 2035 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 1653 ല്‍ 1651 നെഗറ്റീവും 2 പോസിറ്റീവുമാണ്.ജില്ലയിലെ 14 അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ 1105 വാഹനങ്ങളിലായി എത്തിയ 2232 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
ജില്ലാ കൊറോണ കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 1476 ആളുകളെ നേരിട്ട് വിളിച്ച് അവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണയും രോഗ്യകാര്യങ്ങള്‍ അന്വേഷിച്ച് ആവശ്യമായ ആരോഗ്യ സേവനങ്ങള്‍, മരുന്നുകള്‍ എന്നിവ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 147 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.
സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ കഴിയുന്ന 59 രോഗികള്ക്ക് ആവശ്യമായ പരിചരണം നല്‍കി, ഇതില് 34 മുതിര്‍ന്ന പൗരന്മാരും ഉള്‍പെടുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍