വയനാടിന് നന്ദി പറഞ്ഞ് ഉത്തരാഖണ്ഡ് അതിഥി തൊഴിലാളികള്‍ 'ഒരു നിമിഷം ഞാന്‍ കരുതി എനിക്ക് ഒരിക്കലും വീട്ടിലെത്താന്‍ കഴിയില്ലെന്ന് ബബ്ബു ഷാ'
കല്‍പ്പറ്റ:കൊറോണ വൈറസ് വ്യാപന പ്രതിസന്ധി മൂലം നാട്ടിലേക്ക് പോകണമെന്ന് താല്പര്യം പ്രകടിപ്പിച്ചതിനാല്‍, ജില്ലാ ഭരണകൂടത്തിന്റെയും,പോലീസിന്റെയും,മുട്ടില്‍ ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ നാട്ടിലേക്ക് മടക്കിയയച്ച ഉത്തരാഖണ്ഡ് അതിഥി തൊഴിലാളികള്‍ നാട്ടിലെത്തിയ ശേഷം ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോയെ വിളിച്ച് വയനാടിനോട് നന്ദി അറിയിച്ചു. കഴിഞ്ഞ 5 മാസത്തോളം മുട്ടിലില്‍ വെല്‍ഡിംഗ് ജോലി ചെയ്ത് വന്ന ബബ്ബു ഷാ,നവേദ് അലി,ഇസ്ലാം അലി എന്നിവരാണ് വയനാടിനോട് നന്ദി രേഖപ്പെടുത്തിയത്.
ബംഗാള്‍,ഒഡീഷ എന്നിവിടങ്ങളിലെ അതിഥി തൊഴിലാളികള്‍ക്കായി ജില്ലാ ഭരണകൂടത്തിന് എളുപ്പത്തില്‍ യാത്ര സൗകര്യം ഒരുക്കാന്‍ കഴിഞ്ഞുവെങ്കിലും,ഉത്തരാഖണ്ഡില്‍ നിന്നും ഇവര്‍ മൂന്നു പേര്‍ മാത്രമായതിനാല്‍ യാത്ര ക്രമീകരിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു.മറ്റ് ജില്ലകളുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡില്‍ നിന്നുള്ളവരെ ഏകോപനം നടത്തിയും,റെയില്‍വേയുമായി ബന്ധപ്പെട്ടും മേയ് 24 ന് കോഴിക്കോട് നിന്നും ഹരിദ്വാറിലേക്കുള്ള പ്രത്യേക ട്രെയിനിലാണ് ഇവരെ നാട്ടിലേക്കയച്ചത്.ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് ഇവര്‍ നാട്ടിലെത്തിയത്. 'ഒരു നിമിഷം ഞാന്‍ കരുതി എനിക്ക് ഒരിക്കലും വീട്ടിലെത്താന്‍ കഴിയില്ലെന്ന്,എന്നാല്‍ പോലീസ് ഉള്‍പ്പെടയുള്ളവര്‍ ഞങ്ങളെ സഹായിച്ചു, തന്റെയും തന്റെ കുടുംബത്തിന്റെയും പേരില്‍ ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായും ഉത്തരാഖണ്ഡ് ഉദംസിംഗ് നഗര്‍ ജില്ലയിലെ ബാജ്പൂര്‍ സ്വദേശിയും,25 ക്കാരനുമായ ബബ്ബു ഷാ പറഞ്ഞു. തങ്ങളെ വീട്ടിലെത്തിക്കാന്‍ സഹായിച്ച ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോയടക്കമുള്ളവരെ നന്ദിയോടെ സ്മരിക്കുന്നുവെന്നും അവസരം കിട്ടിയാല്‍ ഇനിയും വയനാട്ടിലെത്തുമെന്നും ബബ്ബു ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു.
തൊഴിലാളികള്‍ സുരക്ഷിതമായി വീട്ടിലെത്തി എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും,ഇത് കോവിഡുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നും ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍