വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ശേഷം മുങ്ങി: യുവതിയെ അറസ്റ്റ് ചെയ്തു
പുല്‍പ്പള്ളി :ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതിയെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.മാരപ്പന്‍മൂല അധികാരത്തില്‍ ജെസി ടോമി (46)യാണ് അറസ്റ്റിലായത്.ഇടുക്കി സ്വദേശിയില്‍ നിന്ന് ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്തു 4 ലക്ഷം രൂപയും മുള്ളന്‍കൊല്ലി സ്വദേശിയില്‍ നിന്നും ഒന്നേ കാല്‍ ലക്ഷം രൂപയും തട്ടി എടുത്തതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഇവര്‍ ബത്തേരിയിലെ വാടക വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇവിടെ നിന്നാണ് പുല്‍പള്ളി എസ് ഐ. അജീഷ് കുമാറും സംഘവും പ്രതിയെ പിടികൂടിയത്. വീട്ടില്‍ നിന്ന് ചിലരുടെ പാസ്‌പോര്‍ട്ടുകളും രേഖകളും കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. സമാന രീതിയില്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 30 ഓളം പേരില്‍ നിന്നും തുക തട്ടിയെടുത്തതായും പോലീസ് പറഞ്ഞു. ജെസിയുടെ കൂടെ വിസ തട്ടിപ്പില്‍ കുട്ടു പ്രതികള്‍ ഉണ്ടെന്നും ഇവരെക്കുറിച്ച് അന്വേഷിച്ച് വരുന്നതായും പോലീസ് അറിയിച്ചു. സി പി ഒ മാരായ ടോണി, വിനീത് ജെയ്‌സ് മേരി എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍