175 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി
പാടിച്ചിറ:വയനാട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പാടിച്ചിറ സീതാമൗണ്ട് ഐശ്വര്യ കവല ഭാഗത്ത് പുരയിടത്തിലെ ആള് താമസമില്ലാത്ത വീട്ടില്‍ ജാറികളിലും ജാഡികളിലുമായി ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 175 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.സംഭവുമായി ബന്ധപ്പെട്ട് പാടിച്ചിറ ഐശ്വര്യ കവല പഴമ്പള്ളിയില്‍ സിബി എന്നയാളെ പ്രതിചേര്‍ത്ത് അബ്കാരി നിയമ പ്രകാരം കേസെടുത്തു.ഈ പ്രദേശത്തെ കഴിഞ്ഞ രണ്ടാഴ്ചക്കിടയിലെ നാലാമത്തെ വ്യാജമദ്യവേട്ടയാണിത്. വരും ദിവസങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിമ്മി ജോസഫ് അറിയിച്ചു.എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിമ്മി ജോസഫ്,ഇന്‍സ്പെക്ടര്‍ രാധാക്യഷ്ണന്,പ്രിവ. ഓഫീസര്‍മാരായ ബാബുരാജ്, പ്രഭാകരന്, സതീഷ്, സിഇഒ മാരായ അമല്‍, അര്ജുന്,നിഷാദ്, സനൂപ്, അനില്‍, സുരേഷ്, പ്രമോദ്, ജിതിന്, സുധീഷ്,എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍